പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയിൽ നിൽക്കുന്ന ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ. ഭീകരതക്കെതിരെ ഇന്ത്യക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ ഭീതിജനകമാണെന്നും, ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ ക്രൂരാക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും…

Read More

പഹൽഗാം ഭീകരാക്രമണം: മരണം 24; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി….

Read More

രാഷ്ട്രീയ അസ്ഥിരത: ഇന്ത്യ-ബംഗ്ലാദേശ് റെയിൽവേ പദ്ധതികൾ നിർത്തിവെച്ചു

ബംഗ്ലാദേശത്തിലെ രാഷ്ട്രീയ അസ്ഥിരതയും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന്, ഇന്ത്യ ബംഗ്ലാദേശുമായി നടപ്പിലാക്കിയിരുന്ന പ്രധാന റെയിൽവേ പദ്ധതികൾ താത്കാലികമായി നിർത്തിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു അഖൗറ-അഗർത്തല റെയിൽ ലിങ്ക്, ഖുൽന-മോംഗള റെയിൽ ലിങ്ക്, ധാക്ക-ടോംഗി-ജോയ്ദേബ്പൂർ റെയിൽ വിപുലീകരണ പദ്ധതി ഉൾപ്പെടെ ഏഴ് പ്രധാന പദ്ധതികളാണ് ഇന്ത്യ നിർത്തിവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ സമീപനവും ചൈനയുമായി സ്ഥാപിക്കുന്ന അടുപ്പവുമാണ് ഇന്ത്യ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പ്രധാന കാരണം . പ്രധാന ഉപദേഷ്ടാവ്…

Read More

‘ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല’: എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു. അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും…

Read More

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഡൽഹിയിലെത്തി; വൈകിട്ട് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ത്യന്‍വംശജയായ ഭാര്യ ഉഷയ്‌ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ വാൻസ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്‌നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി…

Read More

സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടത് 8 പേർ, ഏറ്റുമുട്ടൽ തുടരുന്നു

ബൊക്കാറോ: ജാർഖണ്ഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും ഉൾപ്പെടും. നിലവിൽ പ്രദേശത്ത് ഏറ്റുമട്ടൽ തുടരുകയൈാണ്. കഴഞ്ഞ ആഴച്ച ഛത്തീസ്?ഗഡിൽ സുരക്ഷാ സേനയും മോവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ബീജാപൂർ ജില്ലയിലെ ടെക്‌മെൽട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ…

Read More

ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകൻറെ കത്ത്

ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കത്ത് നൽകിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടൻ നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധൻകർ സുപ്രീം കോടതിക്കെതിരെ വിമർശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം…

Read More

‌ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായി

‌ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായി. ഇതിന്മേലുള്ള ആദ്യ ചർച്ചകൾ വാഷിംഗ്ടണിൽ ഏപ്രിൽ 23 മുതൽ ആരംഭിക്കും. 19 അധ്യായങ്ങൾ അടങ്ങുന്നതാണ് നിർധിഷ്ഠ വ്യാപാര ഉടമ്പടി. ഈ പുതിയ ഉടമ്പടിയിൽ തീരുവ, ചരക്ക്, തടസ്സങ്ങൾ, കസ്റ്റംസ് തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 2030ഓടെ 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. സാമ്പത്തിക കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി രാജേഷ് അ​ഗർവാൾ ആണ് ഇന്ത്യയുടെ മധ്യസ്ഥൻ. ഏപ്രിൽ 15ന് സാമ്പത്തിക…

Read More

സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായ നിഷികാന്ത് ദുബൈയുടെ പ്രസ്താവന തള്ളി ബിജെപി

നിഷികാന്ത് ദുബൈയുടെ പ്രസ്താവന ബിജെപി തള്ളി. ചീഫ് ജസ്റ്റിസിന് എതിരായ പ്രസ്താവനയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. നിഷികാന്ത് ദുബെ സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരായി നടത്തിയ പ്രസ്താവനയിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്ന് പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ പറഞ്ഞു. ഇത് വ്യക്തപരമായ അഭിപ്രായം മാത്രമാണ്. അതിനെ ബി.ജെ.പി അനുകൂലിക്കുകയോ പ്രതികൂലിക്കുകയയോ ചെയ്തിട്ടില്ല. പ്രസ്താവന തള്ളിക്കളയുകയാണെന്നും നദ്ദ വ്യക്തമാക്കി. അതേസമയം രാജ്യത്ത് ‘മത സ്പർധ’ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നുൾപ്പെടെയുള്ള ദുബൈയുടെ പരാമർശത്തിനെതിരെ…

Read More

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിന്റെ ഈ പ്രഖ്യാപനം. നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു. വെള്ളിയാഴ്ച മസ്കും മോദിയും തമ്മിൽ ടെലികോൺഫറൻസ് നടത്തിയിരുന്നു. ടെക്നോളജി, ഇന്നോവേഷൻ, സ്​പേസ്, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എക്സിലൂടെയായിരുന്നു നരേന്ദ്ര മോദി ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു. മസ്ക് മക്കളോടൊപ്പമാണ്…

Read More