വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും വൈകിക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.20 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതരമായ വീഴ്ചകൾ യാത്രക്കാരെ ബുദ്ധിമുട്ടിച്ചുവെന്ന് വിലയിരുത്തിയാണ് ഈ കർശന നടപടി. പിഴയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇൻഡിഗോയ്ക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ 15 ദിവസത്തോളമാണ് ഇൻഡിഗോയുടെ സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടത്. ഏകദേശം 2,507 സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതിനെത്തുടർന്ന്…