
സംവിധായകൻ ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേ
സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടിക്ക് മദ്രാസ് ഹൈകോടതിയുടെ സ്റ്റേ. ശങ്കർ നൽകിയ ഹരജിയിൽ എം.എസ്. രമേശ്, എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നടപടിയിൽ സത്യവാങ്മൂലം നൽകാൻ കോടതി ഇ.ഡിക്ക് നിർദേശം നൽകി. ‘യന്തിരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്‍റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു. 2011ൽ…