Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Governor - Radio Keralam 1476 AM News

പൊതുപരിപാടിക്കിടെ വിദ്യാർഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ രാജിക്ക് സമ്മർദം

തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയ ഗവർണർ ആർ.എൻ. രവിയുടെ രാജിക്ക് സമ്മർദം ഏറുന്നു. മധുരയിലെ ഗവ.എയ്ഡഡ് കോളജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത് കോളജിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ ആർ.എൻ. രവി ആയിരുന്നു. സമ്മാനം നൽകിയതിന് ശേഷം അദ്ദേഹം വിജയികളെ അഭിനന്ദിച്ചു. ​നിങ്ങളുടെ വേരുകൾക്ക് ഉറപ്പു നൽകാൻ ഈ വിജയം ആത്മവിശ്വാസം നൽകും. വിജയം നേടാനുള്ള വഴികൾ ഇവിടെ തന്നെയുണ്ട്. നമ്മളത്…

Read More

തമിഴ്നാട്ടിൽ ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകൾ നിയമമായി

ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകൾ തമിഴനാട്ടിൽ നിയമമായി. ഇന്ത്യൻ നിയമസഭകളുടെ ചരിത്രത്തിൽ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ ഈ തീരുമാനമുണ്ടായത്. ഏപ്രിൽ 11നാണ് 10 നിയമങ്ങൾ സംസ്ഥാന ഗസറ്റിൽ തമിഴ്നാട് സർക്കാർ നോട്ടിഫൈ ചെയ്തത്. ഈ ബില്ലുകൾ സംസ്ഥാന സർക്കാർ പാസാക്കി അനുമതിക്കായി ഗവർണർക്ക് അയച്ചുവെങ്കിലും ദീർഘകാലം അത് പിടിച്ചുവെച്ചതിന് ശേഷം അദ്ദേഹം അത് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. തമിഴ്നാട് നിയമവകുപ്പാണ് ബില്ലുകൾ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത്. ഗവർണറുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിക്കാതെ…

Read More

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കർണാടക ഗവർണർക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂർത്തി എന്നയാളാണ് ഇപ്രാവശ്യം ഗവർണറെ സമീപിച്ചിരിക്കുന്നത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ രാമമൂർത്തി ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപത് സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയതു വഴി സംസ്ഥാന ഖജനാവിന് 5000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് എച്ച് രാമമൂർത്തി ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ മൈസൂരു നഗര…

Read More

ഗവർണർമാർ ബില്ലുകൾ അനന്തമായി പിടിച്ചുവെക്കരുത്; സുപ്രീം കോടതി

സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീം കോടതി . നടപടി ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ച് അയക്കുകയാണെങ്കിൽ അത് മൂന്ന് മാസത്തിനുള്ളിൽ തന്നെ വേണം. ഗവർണർ തിരിച്ചയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ…

Read More

ഗവർണർക്കെതിരായ വിധി ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത് -മുഖ്യമന്ത്രി

ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയിൽ ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിർമാണസഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതക്കെതിരായ താക്കീത് കൂടിയാണ് വിധി. അത് ജനാധിപത്യപത്യത്തിന്‍റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ 23…

Read More

സവർക്കർ രാജ്യത്തിനായി ത്യാഗം ചെയ്തയാൾ, എന്നാണ് ശത്രുവായത്; ഗവർണർ രാജേന്ദ്ര അർലേക്കർ

കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറിനെ വിമർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല, എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവർക്കർ എന്നാണ് രാജ്യത്തിന്‍റെ ശത്രുവായി മാറിയതെന്ന് ചോദിച്ച ഗവർണർ രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സർവർക്കറെന്നും പറഞ്ഞു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ. പുറത്ത് സ്ഥാപിച്ച ഒരു ബാനർ ഞാനിപ്പോൾ വായിച്ചു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറാണ്, സവർക്കറല്ല എന്ന് അതിൽ എഴുതിയിരിക്കുന്നു. സവർക്കർ ഈ രാജ്യത്തിന്‍റെ ശത്രുവായിരുന്നോ?…

Read More

വി.കെ. സക്സേനക്കെതിരെ പുതിയ സാക്ഷിയെ വിസ്തരിക്കണമെന്ന മേധ പട്കറുടെ ആവശ്യം ഡൽഹി കോടതി തള്ളി

ഡൽഹി ലഫ്. ഗവർണർ വി.കെ സക്സേനക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ അധിക സാക്ഷിയെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകയായ മേധ പട്കർ നൽകിയ അപേക്ഷ ഡൽഹി കോടതി തള്ളി. സക്സേന മേധക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ വൈകിപ്പിക്കാൻ മനഃപൂർവമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരപേക്ഷയെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഉത്തരവ്. 2000ൽ സക്സേന അഹ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എന്ന എൻ.ജി.ഒയുടെ തലവനായിരിക്കെയാണ് മേധ കേസ് ഫയൽ ചെയ്തത്. തനിക്കും, പരിസ്ഥിതി പ്രസ്ഥാനമായ നർമദ ബച്ചാഓ ആന്തോളനുമെതിരിരെ…

Read More

കേരളത്തിലെ ലഹരി വ്യാപനം; നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം: റിപ്പോര്‍ട്ട് തേടി ഗവർണർ

കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ  നൽകാനും നിർദ്ദേശം നല്‍കി. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും

Read More

കാരണവർ കൊലക്കേസ്: ഷെറിനെ വിട്ടയക്കുന്നതിനെതിരെ ഗവർണറെ സമീപിക്കുമെന്ന് ചെന്നിത്തല

പാലക്കാട് ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നെന്മാറയിൽ ഇരട്ടക്കൊലപാതകം നടന്ന സംഭവത്തിൽ അനാഥരായ പെൺകുട്ടികളെ സന്ദ‍ർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അതുല്യക്ക് താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു….

Read More

‘കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു’; ദേശാഭിമാനി ലേഖനത്തിൽ ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി

കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാൽ മിനുട്ടിൽ ഒതുക്കിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പിണറായി…

Read More