ജീവകാരുണ്യ പ്രവർത്തനത്തിന് 70 മില്യൻ റിയാൽ സംഭാവന നൽകി സൗദി ഭരണാധികാരിയും കിരീടാവകാശിയും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ ക്യാംപെയിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും 70 മില്യൻ റിയാലിന്റെ സംഭാവന നൽകി. ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെയാണ് സംഭാവന നൽകിയത്. സൽമാൻ രാജാവ് 40 മില്യൻ റിയാൽ സംഭാവന നൽകിയപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 30 മില്യൻ റിയാൽ സംഭാവന നൽകി. അവരുടെ സംഭാവനകൾ മാനുഷികവും ജീവകാരുണ്യവുമായ സംരംഭങ്ങളോടുള്ള സൗദി നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്. 2021ൽ ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം ആരംഭിച്ചതു മുതൽ…

Read More

റമദാൻ; ഹറമിൽ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും

റമദാനിന്റെ ഭാഗമായി ഇരു ഹറമുകളിലും കുട്ടികളെ പാർപ്പിക്കാനുള്ള സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ സൗകര്യം. ഖുർആൻ ഉൾപ്പെടെയുള്ള അറിവ് പകർന്നു നൽകുന്നുണ്ട് സെന്ററുകൾ. കുട്ടികളുമായി ഹറമിലെത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നതാണ് നടപടി. ലക്ഷങ്ങൾ സംഗമിക്കുന്ന ഹറമിൽ എത്തുന്നവർക്ക് കുട്ടികളെ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായി ഏൽപിക്കാൻ ഇടമൊരുക്കുകയാണ് ഇരു ഹറം കാര്യാലയം. റമദാനിൽ ഹറമിലെ ചിൽഡ്രൻസ് നേഴ്‌സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഒന്നര വയസ്സ് മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും 6…

Read More

എയർ ഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മലേഷ്യൻ മൾട്ടിനാഷണൽ ലോകോസ്റ്റ് എയർലൈനായ എയർഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. നൂറ് ദശലക്ഷം ഡോളറിന്റെ ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധനസമാഹരണാർഥം എയർ ഏഷ്യയുടെ 15 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 226 ദശലക്ഷം ഡോളർ ഇത് വഴി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ നൂറ് ദശലക്ഷം മൂല്യമുള്ള ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ സിംഗപ്പൂർ, ജപ്പാൻ എന്നിവയുൾപ്പെടുന്ന നിക്ഷേപക…

Read More

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്…

Read More

ഒന്നര മാസത്തിനുള്ളിൽ സൗദി സന്ദർശിക്കുമെന്ന് ട്രംപ്

ഒന്നര മാസത്തിനുള്ളിൽ സൗദി അറേബ്യ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് തന്റെ ആദ്യ വിദേശ സന്ദർശന തീയതി നിശ്ചയിച്ചത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിലൊന്നാകും റിയാദ് സന്ദർശനം. വമ്പിച്ച വ്യാപാര കരാറുകൾ ഉണ്ടാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് വിശദീകരിച്ചു. വാഷിങ്ടണിലെ സൗദിയുടെ നിക്ഷേപത്തിന്റെ മൂല്യം ഒരു ട്രില്യൺ ഡോളറായി ഇരട്ടിയാക്കാനുള്ള സാധ്യതയെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് നേരത്തേ…

Read More

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി. 129 ശതമാനമാണ് പാലുല്പന്നങ്ങളിലെ സ്വയം പര്യാപ്തത നിരക്ക്. പ്രതിവർഷം 26 ടണ്ണിലേറെ പാലുല്പന്നങ്ങളാണ് രാജ്യത്തുല്പാദിപ്പിക്കുന്നത്. പ്രാദേശിക പാലിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനായി റമദാനുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടക്കുന്നുണ്ട്. പാലിന്റെ സംസ്കരിച്ച ഉത്പന്നങ്ങളായ ക്രീം, തൈര്, മറ്റുൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനും ക്യാമ്പയിൻ പ്രോത്സാഹനം നൽകുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായാണ് പരിസ്ഥിതി ജല കാർഷിക മന്ത്രാലയം നേട്ടത്തിന്റെ കണക്കുകൾ പുറത്തു വിട്ടത്. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് ക്യാമ്പയിൻ…

Read More

സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം

സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം. ഞങ്ങൾ വിലയിരുത്തുന്നു, നിങ്ങൾ തീരുമാനിക്കുന്നു” എന്ന തലവാചകത്തോടെയാണ് സൗദി വാണിജ്യ മന്ത്രാലയം പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ 24 ഓട്ടോമൊബൈൽ ഏജൻസികളെ വിലയിരുത്തലിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയിലെ ഓട്ടോ ഡീലർമാരുടെ പ്രകടനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയതും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗില്‍ 27,895 ഉപഭോക്താക്കളുമായി അബ്ദുൾ ലത്തീഫ് അല്‍ ജമീലാണ് മുന്നില്‍. 3,000 ഉപഭോക്താക്കളുമായി പെട്രോമിൻ രണ്ടാം സ്ഥാനത്തും, 100ല്‍ താഴെ ഉപഭോക്താക്കളുമായി ബാക്കിയുള്ളവയും…

Read More

മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി

മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ ലോക്കർ സംവിധാനം സ്ഥാപിച്ചത്. ഹറം പള്ളിയുടെ കിഴക്കു ഭാഗത്തെ മുറ്റത്തെ ഹറം ലൈബ്രറിയുടെ സമീപത്താണ് ഒന്ന്. ഹറം പള്ളിയുടെ 64-ആം നമ്പർ വാതിലിനടുത്ത് ഷാബീക പാലത്തിനു മുമ്പിലുമാണ് രണ്ടാമത്തെ ലോക്കർ. ഉംറക്ക് എത്തുന്ന തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭ്യമാവുക. നുസുക്ക് ആപ്പിൽ ഉംറ പെർമിഷൻ കാണിക്കുന്നവർക്ക് മാത്രമേ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ. സൗജന്യമായി നാലു മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കാം. ഏഴ്…

Read More

തവക്കൽനാ ആപ്ലിക്കേഷനിൽ ഇനി കൂടുതൽ സേവനങ്ങൾ

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നാഷനൽ ഇൻഫർമേഷൻ സെന്റർ വികസിപ്പിച്ചെടുത്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ ഇനി കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി.വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് അവരുടെ ആരാധനകൾ എളുപ്പത്തിലും മതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാപ്തമാക്കുന്നതിനായി തവക്കൽന ആപ്ലിക്കേഷൻ മതപരമായ സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃത്യതയോടെ ഖിബ്ലയുടെ ദിശ നിർണ്ണയിക്കുന്നതിനുള്ള ഒരു സേവനം,മക്കയിലെ മസ്ജിദുൽ ഹറമിലെയും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാർ, വിശുദ്ധ ഖുർആൻ പാരായണം,രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ബാങ്ക്-ഇഖാമത് സമയങ്ങൾ, പ്രഭാതത്തിലെ അത്താഴ…

Read More

റമദാനിൽ മദീന മുനിസിപ്പാലിറ്റി മുഴുവൻ സമയവും പ്രവർത്തിക്കും

മദീന മുനിസിപ്പാലിറ്റി റമദാനിൽ മുഴുവൻ സമയവും പ്രവർത്തിക്കും. റമദാനിൽ തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് നടപടി. റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റികൾ പഴുതടച്ച ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മേഖലയിലെ 5 മുനിസിപ്പാലിറ്റികളിലായി 8000-ത്തോളം തൊഴിലാളികളും 800-ലധികം ഉപകരണങ്ങളുമാണ് 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്നത്. ശുചീകരണത്തിൽ മാത്രമായി 5000-ലധികം തൊഴിലാളികളും 450 ഉപകരണങ്ങളും സേവനത്തിലുണ്ട്. ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. റമദാൻ തുടങ്ങിയത് മുതൽ 700-ലധികം പരിശോധനാ യാത്രകൾ നടത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷണ സാമ്പിൾ…

Read More