യുദ്ധക്കളമായി കേരള സർവകലാശാല; എസ് എഫ് ഐ-കെ എസ് യു സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‌യുവും എസ്എഫ്‌ഐയും. പൊലീസ് ലാത്തിചാർജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡൻറ് കൗൺസിലിലും കെഎസ്‌യുവിൻറെ സ്ഥാനാർത്ഥികൾ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നാണ് കെഎസ്‌യുവിൻറെ ആരോപണം. അതേസമയം, സർവകലാശാല ക്യാമ്പസിന് പുറത്ത് നിന്ന് കെഎസ്‌യു പ്രവർത്തകരടക്കം കല്ലേറ് നടത്തുകയായിരുന്നുവെന്നും എസ്എഫ്‌ഐയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം. കെഎസ്‌യുവിൻറെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ്…

Read More

ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിലെ കെഎസ്യു നേതാവിന്റെ പങ്ക് അന്വേഷിക്കും, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എസിപി

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നത് കൂടുതൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പിടിയിലായ രണ്ട് പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരുടെ അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച് നൽകിയത് ഇവരാണ്. കഞ്ചാവ് പിടിച്ച മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷിക്കും. ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ പ്രതിപ്പട്ടികയിൽ…

Read More

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകർ

കൊച്ചി കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും രം​ഗത്ത്. ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നാണ് ആദിൽ പറയുന്നത്. അതേസമയം ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടർ ഓൺലൈൻ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നുമാണ് അനന്തു പറയുന്നത്. ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു എന്നാണ്…

Read More