‘അവധിയാഘോഷിക്കാനെത്തണം, തടവിലായിട്ട് 551 ദിവസങ്ങൾ’; ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ട് ഹമാസ്

കീവ്: ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് തങ്ങൾ ബന്ദിയാക്കിയ ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യൂഎസ് പൗരനായ ഈഡൻ അലക്‌സാണ്ടർ ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോയാണ് ശനിയാഴ്ച ഇവർ പുറത്തുവിട്ടത്. 551 ദിവസങ്ങളായി ഈഡനെ ഹമാസ് ബന്ദിയാക്കിയിട്ട്. വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്ന ഈഡൽ ബെഞ്ചമിൻ നെതന്യാഹുവിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും എന്തുകൊണ്ട് തൻറെ മോചനം സാധ്യമാവുന്നില്ല എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. 551 ദിവസമായി തടവിലെന്നും അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്നും ഈഡൻ പറയുന്നു. ജൂത…

Read More

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഇസ്രയേലിനും യുദ്ധത്തിനും എതിരെ; പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ബാസിം നയിം

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങൾ ഹമാസിന് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു.

Read More

ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഉസാമ തബാഷിനെ ഇസ്രയേൽ കൊലപ്പെടുത്തി

തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ…

Read More

യുഎസ് ബന്ദിയെ കൈമാറുമെന്ന് ഹമാസ്; അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം

യുഎസ് ബന്ദിയെ കൈമാറുമെന്ന് അറിയിച്ച് ഹമാസ്. അമേരിക്കയുമായി ചർച്ചയെ തുടർന്നാണ് തീരുമാനം. അമേരിക്കൻ-ഇസ്രായേലി ബന്ദിയായ ഈഡൻ അലക്‌സാണ്ടർ എന്ന സൈനികന്റെയും നാല് ബന്ദികളുടെ മൃതദേഹവും വിട്ടുനൽകുമെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഖത്തറിൽ ചർച്ച തുടരുന്നതിനിടെയാണ് ഹമാസ് പ്രഖ്യാപനം. എന്നാൽ എപ്പോഴാണ് കൈമാറുകയെന്ന് ഹമാസ് വ്യക്തമാക്കിയിട്ടില്ല.

Read More

ഹമാസ് ഗാസ ഭരിക്കില്ല; ഏത് നിമിഷവും യുദ്ധ പുനരാരംഭിക്കാൻ സജ്ജമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ ഏത് നിമിഷവും യുദ്ധ പുനരാരംഭിക്കാൻ സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‍റെ ലക്ഷ്യം ചർച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്ന് നെതന്യാഹു ഒരു സൈനിക ചടങ്ങിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദി കൈമാറ്റത്തിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് പരാമർശം.  സമ്പൂർണ്ണ വിജയം എന്ന ലക്ഷ്യത്തിലെത്തുമെന്ന് നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. എല്ലാ ബന്ദികളയും വീടുകളിൽ തിരികെ എത്തിക്കും. ഹമാസ് ഗാസ ഭരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൊച്ചുകുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തിയ ദുഷ്ടന്മാരാണ്…

Read More

മരണകാരണത്തിൽ ഇസ്രയേൽ – ഹമാസ് വാക്പോര്; ഷിറീ ബീബസിന്റെ മൃതദേഹം വിട്ടുനൽകി ഹമാസ്

ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറിയതായി റിപ്പോർട്ട്. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ഷിറീയുടെ യഥാർഥ മൃതദേഹം റെഡ്ക്രോസിനു കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേൽ ആരംഭിച്ചു. നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളിൽ ഷിറീയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർഥ മൃതദേഹം കൈമാറിയത്. എന്നാൽ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീ മരിച്ചത് എന്ന…

Read More

‘ഗുരുതര കരാർ ലംഘനം’; ഹമാസ് കൈമാറിയ മൃതദേഹം ബന്ദിയുടേതല്ലെന്ന് ഇസ്രയേൽ

വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം ബന്ദികളുടേതല്ലെന്ന് ഇസ്രയേൽ സൈന്യം. 2023 ഒക്ടോബർ 7ൽ ഇസ്രയേലിലേക്ക് കടന്ന് ഹമാസ് ബന്ദികളാക്കിയ ബീബസ് കുടുബത്തിലെ 33കാരി ഷിറി ബീബസിന്റേതെന്ന് അവകാശപ്പെട്ട് ഹമാസ് തിരിച്ചെത്തിയ മൃതദേഹം ഷിറിയുടേതല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഇസ്രയേൽ സൈന്യം പറഞ്ഞു.  മറ്റു ബന്ദികളുടെ സാംപിളുമായും മൃതദേഹം യോജിക്കുന്നില്ല. അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) എക്സിൽ പറഞ്ഞു. ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര കരാർ ലംഘനമാണിതെന്നും മറ്റു…

Read More

‘ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; ഇല്ലെങ്കിൽ ​ഗാസയിൽ യുദ്ധം’: മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ…

Read More

വെടിനിർത്തൽ കരാർ ലംഘിച്ചു; ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവച്ച് ഹമാസ്

ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെച്ച് ഹമാസ്. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ആണ് നടപടി. ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകി.  ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയി. ഗാസയിലേക്കുള്ളമാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം….

Read More

ഗാസ വെടി നിർത്തൽ കരാർ ; രണ്ടാം ബന്ദി മോചനം ഇന്ന് , നാല് വനിതകളെ ഹമാസ് കൈമാറും

വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന്​ വൈകീട്ട്​. നാല്​ വനിതാ ബന്ദികളെ ഹമാസ്​ കൈമാറും. കരീന അരീവ്​, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ്​ എന്നീ വനിതാ ബന്ദികളെയാണ്​ ഹമാസ്​ അന്താരാഷ്ട്ര റെഡ്​ ക്രോസിന്​ ഹമാസ്കൈ​ മാറുക. തുടർന്ന്​ റെഡ്​ക്രോസ്​ സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന്​ വിട്ടുകൊടുക്കും. 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33…

Read More