ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ, മൂന്ന് പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, രണ്ട് പൈലറ്റുമാർ പിടിയിൽ

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ. പാക് ഭീകരതാവളങ്ങളെ തകർത്ത സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താൻ വ്യോമാക്രമണത്തിന് മുതിർന്നത്. എന്നാൽ, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തിട്ടു. ജമ്മുവിൽനിന്നാണ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത്. ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങൾ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ്…

Read More

പാക് ആക്രമണം : പാകിസ്ഥാന്റ പൈലറ്റ് ഇന്ത്യയുടെ പിടിയിൽ

ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ പാകിസ്ഥാന്റെ പൈലറ്റ് രാജസ്ഥാനിൽ ഇന്ത്യയുടെ പിടിയിലായി.ജമ്മു , പത്താൻകോട്ട്, ഉദ്ധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് പാക് ഡ്രോൺ ആക്രമണം നടത്തി, എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യ പാകിസ്ഥാനിലെ ലാഹോർ, സിയാൽക്കോട്ട്, ഇസ്ലാമാബാദ് നഗരങ്ങളിൽ വ്യോമാക്രമണം നടത്തി.ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.ജമ്മുവിൽ 50ഓളം പാക് ഡ്രോണുകൾ ഇന്ത്യ വെടിവെച്ച് തകർത്തു വിമാനത്താവളങ്ങൾ ലക്ഷ്യമാക്കിയതായിരുന്നു ആക്രമണം.ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം…

Read More

പാകിസ്ഥാൻ ആക്രമണം: ദില്ലിയിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം, എന്തും നേരിടാൻ സജ്ജമായിരിക്കാൻ നിർദ്ദേശം

പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ആക്രമണം നടത്തിയതിനെത്തുടർന്ന് ദില്ലിയിലെ എല്ലാ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തരാവസ്ഥയും നേരിടാൻ സജ്ജരാകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്കെത്തണം എന്നാണ് സർക്കാരിന്റെ നിർദേശം. ഇതിനൊപ്പം, പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. പാകിസ്ഥാൻ പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നീ പ്രദേശങ്ങളിലായിരുന്നു വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.പാകിസ്ഥാന്റെ മൂന്ന്…

Read More

വിണ്ടും പാകിസ്താന്റെ ഡ്രോൺ പ്രകോപനം; 50 ഡ്രോണുകൾ വെടിവെച്ചിട്ടു

ഇന്ത്യയ്‌ക്കെതിരെ ജമ്മു കശ്മീരിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം. അൻപതോളം ഡ്രോണുകൾ സേന വെടിവെച്ചിട്ടതായി വിവരം.പ്രദേശത്ത് സൈറണുകൾ മുഴങ്ങിയിരുന്നു.അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു മിസൈൽ ആക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇന്റർനെറ്റ് റദ്ദാക്കി

Read More

ഓപ്പറേഷൻ സിന്ദൂർ:ഐപിഎല്ലിൽ മുംബൈ-പഞ്ചാബ് മത്സത്തിന് വേദിമാറ്റം

ഓപ്പറേഷൻ സിന്ധൂരിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സത്തിന് വേദി മാറ്റം.ആദ്യം പഞ്ചാബിന്റെ ഹോം മൈതാനമായ ധരംശാലയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് അഹമ്മദാബാദിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേലിനെ ഉദ്ധരിച്ചുകണ്ടാണ് റിപ്പോർട്ട്. മത്സരം 11-ാം തീയതി വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കും.

Read More

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്ന് ശശി തരൂര്‍ പറഞ്ഞു. റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവ മാത്രമാണ് ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചത്. 2001 ലെ ന്യൂയോര്‍ക്കിലെ…

Read More

മാറേണ്ടത് മനോഭാവമെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിക്കാന്‍ സുപ്രീം കോടതി അന്ന് പരാമര്‍ശിച്ച വനിത; കേണല്‍ സോഫിയ ഖുറേഷി

രണ്ട് വനിതകളെ ആയിരുന്നു പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂര്‍, വിശദീകരിക്കാന്‍ സൈന്യം നിയോഗിച്ചത്. കേണല്‍ സോഫിയ ഖുറേഷി, വിങ്ങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരുടെ ഉറച്ചശബ്ദം ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് കേട്ടത്. വളരെ കൃത്യമായി ഓപ്പറേഷനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ലോകം മുഴുവൻ തിരഞ്ഞത് ഈ രണ്ട് വനിതകളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില മുഹൂര്‍ത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തികളില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി….

Read More

പാകിസ്ഥാന്റെ തിരിച്ച‌‌ടി ശ്രമം പാളി; മിസൈലുകൾ ഇന്ത്യ നി‌ർവീര്യമാക്കി

പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. അതേസമയം, പഹൽ​ഗാം ഭീകരാക്രമണം കാരണമാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതെന്ന് വിദേശകാര്യ മന്ത്രി എസ്…

Read More

കാണ്ഡഹാർ വിമാനറാഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിൻ്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിൻ്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. അതേസമയം, പഹൽ​ഗാം ഭീകരാക്രമണം കാരണമാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ആണ് ഇക്കാര്യം പറഞ്ഞത്. സ്ഥിതി കൂടുതൽ വഷളാക്കാൻ ഇന്ത്യ…

Read More

സർവകക്ഷിയോഗം അവസാനിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി മോദി

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. രാജ്നാഥ് സിങിന് പുറമെ,…

Read More