ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്നും എൽ.ഡി.എഫും യു.ഡി.എഫും ആശാപ്രവർത്തകരെ വഞ്ചിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമരപന്തലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
വലിയൊരു സ്ത്രീ സമൂഹം ഇത്തരത്തിലുള്ള ഒരു സമരം നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് നാണക്കേടാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തിലിടപ്പെട്ടു ചര്‍ച്ചക്ക് തയാറാകാത്തതെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. വെറുതെ സംസാരിക്കുന്നതല്ലാതെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ ഒരു പ്രതിഷേധം പോലും പ്രതിപക്ഷം സംഘടിപ്പിക്കുന്നില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ നിയമസഭയില്‍ ഒരു പ്രമേയം കൊണ്ടുവരണമായിരുന്നെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ആശാവര്‍ക്കര്‍മാരുടെ സമരത്തോട് ഐക്യദാര്‍ഢ്യം ഉണ്ടെങ്കില്‍ അവര്‍ ഭരിക്കുന്ന പഞ്ചായത്തുകളിലെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.