ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാനൊരുങ്ങി ലോകം. വത്തിക്കാനിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ലക്ഷക്കണക്കിന് പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തിയിട്ടുണ്ട്.
മാർപാപ്പയ്ക്ക് യാത്രാമൊഴിയേകാൻ റിപ്പോർട്ടർ ടിവി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. റിപ്പോർട്ടർ ടി വി ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ്കുട്ടി അഗസ്റ്റിൻ, എംഡിയും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ, ഡൽഹി ബ്യൂറോ റീജിയണൽ ചീഫ് പി ആർ സുനിൽ, ക്യാമറാ പേഴ്സൺ നന്ദു പേരാമ്പ്ര എന്നിവരാണ് വത്തിക്കാനിലെത്തിയത്.