പാലക്കാട് വാളയാറിൽ എംഡിഎംഎയുമായി അമ്മയും മകനും
അമ്മയുടെ സുഹൃത്തുക്കളും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം സുഹൃത്തായ മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞതെന്നാണ് പുതിയ റിപ്പോർട്ട്.
ആദ്യം ലഹരി ഉപയോഗം തുടങ്ങിയ അശ്വതി പിന്നീട് മൃദുൽനോടപ്പം ലഹരി കച്ചവടത്തിന് ഇറങ്ങുകയായിരുന്നു . ഇക്കാര്യം അശ്വതി തന്നെയാണ് എക്‌സൈസിനോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം .
അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് സംഘത്തിലെ പ്രധാനികൾ.
ഇരുപതുകാരനായ മകൻ ഷോൺ സണ്ണിയേയും ലഹരി കച്ചവടത്തിന് സഹായിയാണ്. ബെംഗളൂരുവിൽ നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞദിവസമാണ് തൃശൂർ സ്വദേശി അശ്വതി, മകൻ ഷോൺസണ്ണി, കോഴിക്കോട് എലത്തൂർ സ്വദേശികളായ പി. മൃദുൽ , അശ്വിൻലാൽ എന്നിവരെ വാളയാർ ചെക്ക്‌പോസ്റ്റിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. വിൽപനയ്ക്കായി ബെംഗളുരുവിൽനിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.