പുലിപ്പല്ല് കേസ്: തെളിവെടുപ്പ് ആരംഭിച്ചു; പല്ല് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു

ഹിപ് ഹോപ് റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുമായുടെമാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ലുമായി ബന്ധപ്പെട്ട കേസിന്റെ തെളിവെടുപ്പ് നടത്തി.വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും.രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്‌ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി….

Read More

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ അറിയാം എന്നാൽ ലഹരിയുമായി ബന്ധമില്ല ,ജോഷി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്ന് സിനിമാ നിർമാണ സഹായി ജോഷി. തസ്ലീമയെ സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്ന നിലയിൽ അറിയാമെന്നും എന്നാൽ ലഹരി ഇടപാടുകളുമായി ബന്ധമില്ല എന്നും ജോഷി മൊഴി നൽകി.ആലപ്പുഴ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫിസിൽ എത്തിയാണ് ജോഷി മൊഴി രേഖപ്പെടുത്തിയത് . തസ്ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ട്.അതിന് പിന്നിൽ ലഹരി ഇടപാടുകൾ ഇല്ല. ശ്രീനാഥ് ഭാസിയോടോ ഷൈൻ ടോം ചാക്കോയോടോ വ്യക്തിപരമായി ബന്ധമില്ല എന്നും ജോഷി മൊഴി നൽകി.ജോഷിയെ ചോദ്യം ചെയ്യൽ…

Read More

യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ;കണ്ണൂർ പായത്ത് സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം രംഗത്ത്

കണ്ണൂർ പായം സ്വദേശിനി സ്‌നേഹയുടെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെനുള്ള ആരോപണവുമായി കുടുംബം . ഭർത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്കു മുമ്പ് സ്‌നേഹ എഴുതിയ കത്തും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും തുടർച്ചയായ ഉപദ്രവങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് കത്തിൽ പറയുന്നത്. 2020 ജനുവരിയിലായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം.പിന്നീടിങ്ങോട്ട് ജിനീഷും കുടുംബവും നിരന്തരം സ്‌നേഹയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സ്‌നേഹയുടെ ബന്ധുക്കളുടെ ആരോപണം. സ്ത്രീധനം ആവശ്യപ്പെട്ടും പലതവണ ഉപദ്രവിച്ചിരുന്നു. ഇവർക്കെതിരെ ഇരിട്ടി, ഉളിക്കൽ പോലിസ് സ്റ്റേഷനുകളിൽ പരാതികൾ…

Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് മേയ് 6 ലേക്കു മാറ്റി

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് മേയ് 6 ലേക്കു മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2023 ഓഗസ്റ്റ് 30-നാണ് തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പതിനഞ്ചുകാരനായ ആദിശേഖര്‍ എന്ന വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചല്‍ പുളിങ്കോട് ‘ഭൂമിക’ വീട്ടില്‍ പ്രിയരഞ്ജനാണ് കേസിലെ പ്രതി. ഭൂമിക ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ മൂത്രമൊഴിച്ചതിനെതിരെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കേസ് . ആദിശേഖര്‍…

Read More

യുവാവിനെ കൊന്ന് കാൽവെട്ടി റോഡിലെറിഞ്ഞ കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. അതേസമയം ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ പറയും. 2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ…

Read More

റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ്വ ലിക്കുന്നതിനിടെ

റാപ്പർ വേടനും ഒൻപത് പേരടങ്ങുന്ന സംഘവും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായതെന്ന് എഫ്‌ഐആ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ മുറിയിൽ എത്തുമ്പോൾ പുക നിറഞ്ഞ അന്തരീക്ഷവും രൂക്ഷമായ ഗന്ധവുമായിരുന്നു. സംഘത്തിന് കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്കാണെന്നും പൊലീസിന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോയും സിനിമാ നിർമാതാവിന്റെ സഹായി ജോഷിയും ഇന്ന് ചോദ്യം ചെയ്യപ്പെടും….

Read More

സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ തുറവൂരിൽ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോഴാണ് സംഘത്തോട് ചേർന്നുള്ള മുറിയിൽ സെക്രട്ടറി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More

മാലയിലുള്ള പുലിപ്പല്ല് ഒറിജിനൽ; വേടനെതിരെ വനം വകുപ്പും അന്വേഷണം തുടങ്ങി

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പും.കഴുത്തിലണിഞ്ഞ മാലയാണ് ഇത്തവണ കുരുക്കായത്.തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ…

Read More

ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസ്; തുഷാരയുടെ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികൾ അടക്കണം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ കോടതി ഇന്ന് വിധി പറഞ്ഞത്. 2019…

Read More

‘അപൂർവങ്ങളിൽ അപൂർവമായ കേസ്’; ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി വൈകിട്ട് മൂന്ന് മണിക്ക് പറയും. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ കോടതി നേരത്തെ വിധിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ…

Read More