തൃശൂരില്‍ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ ആനന്ദപുരത്ത് കള്ള് ഷാപ്പിൽ ജേഷ്ഠൻ അനുജനെ തലക്കടിച്ചു കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദുകൃഷ്ണനെ അർധ സഹോദരൻ വിഷ്ണുവാണ് കൊലപ്പെടുത്തിയത്. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. വിഷ്ണുവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 7:30 ഓടു കൂടിയായിരുന്നു സംഭവം നടന്നത്. യദു ആനന്ദപുരത്തെ കള്ള് ഷാപ്പിൽ മദ്യപിച്ചിരിക്കുകയായിരുന്നു. ഈ സമയം അവിടേക്ക് എത്തിയ വിഷ്ണു യദുവുമായി വാക്കു തർക്കത്തിലേർപ്പെട്ടു. അമ്മയുടെ പേരിലുള്ള സ്വത്തിനെ ചൊല്ലിയായിരുന്നു തർക്കം.വിഷ്ണുവിന്റെ രണ്ടാം അച്ഛന്‍റെ മകനാണ് യദു…

Read More

തൃശൂരിലെ കടയിൽ പട്ടാപ്പകൽ കത്തികാട്ടി ​ഗുണ്ടായിസം

തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​കത്തികാട്ടി ​ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന് യുവാക്കൾ കത്തികാട്ടി ​ഗുണ്ടായിസം കാട്ടിയത്. യുവാക്കളുടെ അതിക്രമത്തിൽ കടയുടമയ്ക്ക് മർദനമേൽക്കുകയും ചെയ്തു. അക്രമത്തിനിടെ പോലീസ് സ്ഥലത്തെത്തി. എന്നാൽ പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.

Read More

സംസ്ഥാന വിവരാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിങ് 28ന് തൃശൂരിൽ നടക്കും

സംസ്ഥാന വിവരാവകാശ കമ്മീഷൻ 28ന് തിങ്കളാഴ്ച തൃശൂർ ജില്ലയിൽ ക്യാമ്പ് സിറ്റിങ് നടത്തും.10.30 ന് ചാലകൂടി മരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ്‌ സിറ്റിങ് ആരംഭിക്കുക. സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.അബ്ദുൽ ഹക്കീമിൻറെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും. നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ, ഹർജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം. രാവിലെ 10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കലക്ടറേറ്റിൽ…

Read More

കാട്ടാന ആക്രമണം; സർക്കാർ നോക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

കാട്ടാന ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനുകൾ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽനിന്ന് ദിവസവും പുറത്ത് വരുന്നത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം…

Read More

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഒരു ആദിവാസി യുവാവും മരിച്ചിരുന്നു. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനവിഭവം ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും ആന ആക്രമിക്കുന്നത്. ഇന്നലെ രാത്രിയിൽ കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു. കാട്ടാനക്കൂട്ടം…

Read More

ഫെയ്‌സ്ബുക്കിലൂടെ പരിചയം, തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടി; നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

ഫെയ്സ്ബുക്കിലൂടെ പരിചയം; തൃശൂർ സ്വദേശിയിൽ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയൻ പൗരൻ അറസ്റ്റിൽ. ഓൺലൈൻ വഴി തൃശൂർ സ്വദേശിനിയിൽ നിന്ന് 1.90 കോടി രൂപ തട്ടിയ കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിൽ. നൈജീരിയക്കാരനായ ഓസ്റ്റിൻ ഓഗ്ബയെ ആണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2023 മാർച്ചിലാണ് കേസിനാധാരമായ സംഭവത്തിന്റെ തുടക്കം. ഫെയ്സ്ബുക്കിലൂടെ പരിചയപെട്ട് വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ഒരു കോടി 90 ലക്ഷം രൂപ തട്ടിയെടുത്തത്….

Read More

പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽനിന്നിറങ്ങി ഓടി; ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയാണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു….

Read More

ക്ഷേത്രത്തിലെ കാവടി എടുത്തതിനെ ചൊല്ലി തർക്കം; കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂർ കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി കണ്ടെത്തി. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെ കേസില്‍ വിധി പറയും. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി ഏഴിനായിരുന്നു ക്ഷേത്ര കാവടിയുമായി ബന്ധപ്പെട്ട് തര്‍ക്കവും വഴക്കും നടന്നത്. തുടർന്ന്…

Read More

പത മഴയിൽ ആശങ്ക വേണ്ട

ശനിയാഴ്ച വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ ജനങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് പെയ്ത പത മഴയിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പതമഴ പെയ്യുക എന്നും ആശങ്ക…

Read More

തൃശൂർ സ്വദേശി റിയാദിൽ മരിച്ചു

തൃശൂർ സ്വദേശി റിയാദിൽ മരിച്ചു. കുന്നംകുളം തൊഴിയൂർ കോട്ടപ്പടി സ്വദേശി ജലീലാ(51)ണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ നാഷണൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പത്ത് വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം സുലൈയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നുണ്ട്.

Read More