നടക്കുന്നത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ; വഖഫിൽ സത്യവാങ്മൂലം നല്‍കി കേന്ദ്രം

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. നിയമം മുഴുവനായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നും ‘വഖഫ് ബൈ യൂസര്‍’ എടുത്തുകളയുന്നത് മുസ്‌ലിംകളുടെ അവകാശം ലംഘിക്കില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. വഖഫ് സ്വത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ പറയുന്നു. വാക്കാലുള്ള വഖഫ് അംഗീകരിക്കാനാവില്ല. വഖഫ് നിർവർചനത്തിന് കാലാനുസൃത മാറ്റമുണ്ടാകണം. ബോര്‍ഡിന്റെ ഭരണ നിര്‍വ്വഹണത്തില്‍ ഇടപെടുന്നതിനായല്ല ഇതര മതത്തില്‍ നിന്നുള്ള നിയമനമെന്നും കേന്ദ്രം മറുപടി നൽകി.

Read More

ബില്ലുകള്‍ക്ക് സമയപരിധി; തമിഴ്നാട് കേസിലെ വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍

ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടമരണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു. തമിഴ്നാട് ഗവര്‍ണറുടെ കേസില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച വിധിന്യായത്തില്‍ കേരളത്തിന്റെ കേസ് ഉള്‍പ്പെടില്ല. ചില ‘വസ്തുതാപരമായ വ്യത്യാസങ്ങള്‍’ ഉള്ളതിനാല്‍ കേരളത്തിന്റെ കേസ് ആ വിധിയില്‍ ബാധകമാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി….

Read More

ആമയൂർ കൂട്ടക്കൊലപാതകത്തിൽ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി

ആമയൂര്‍ കൂട്ടക്കൊലപാതക കേസിൽ പ്രതി റെജി കുമാറിന്‍റെ വധശിക്ഷ സുപ്രിംകോടതി റദ്ദു ചെയ്തു. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതിയുടെ നടപടി. പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് നടപടി. 2008 ജൂലൈ മാസത്തിലായിരുന്നു കൊലപാതകങ്ങൾ നടന്നത്. ഭാര്യ ലിസി,മക്കളായ അമല്യ,അമൽ,അമലു,അമന്യ എന്നിവരെ റെജികുമാർ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് മൂത്തമകളെ റെജികുമാർ ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2014 ൽ ഹൈക്കോടതി കീഴ്‌ക്കോടതി…

Read More

‘ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല’: എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു. അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും…

Read More

രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ചീഫ് ജസ്റ്റിസെന്ന് ബിജെപി എംപി

സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബേ. രാജ്യത്ത് മതപരമായ യുദ്ധങ്ങൾക്ക് പ്രചോദനം നൽകുന്നതിന് ഉത്തരവാദികൾ സുപ്രീംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും ദുബെ തുറന്നടിച്ചു. സുപ്രീംകോടതി നിയമങ്ങൾ ഉണ്ടാക്കുമെങ്കിൽ പിന്നെ പാർലമെൻറ് മന്ദിരം അടച്ചുപൂട്ടണമെന്ന് ദുബെ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു ദുബെയുടെ സുപ്രീംകോടതി വിമർശനം. പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലും രൂക്ഷമായ സുപ്രീംകോടതി വിമർശനം അദ്ദേഹം ആവർത്തിച്ചു. സുപ്രീംകോടതി പരിധികൾ ലംഘിക്കുകയാണെന്ന് ദുബെ…

Read More

സ്വത്ത്‌ രജിസ്ട്രേഷൻ; രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടന്നാൽ ആദായനികുതി വകുപ്പിനെ അറിയിക്കണം

കോടതികളും സബ്‌ രജിസ്ട്രാർമാരും, സിവിൽ കേസുകളിലും സ്വത്ത്‌ രജിസ്ട്രേഷനുകളിലും രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടന്നാൽ അധികാരപരിധിയിലുള്ള ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന്‌ സുപ്രീംകോടതി. രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമിടപാട്‌ നടന്നതായി ആദായനികുതി വകുപ്പിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചുകഴിഞ്ഞാൽ ആ ഇടപാട്‌ നിയമപരമാണോ എന്നും ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ് ടി യുടെ ലംഘനമാണോ എന്നു പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഒരേ സ്രോതസിൽനിന്ന്‌ ഒരേ ദിവസം ഒന്നിലധികം തവണകളായിട്ടാണെങ്കിൽപ്പോലും രണ്ടു ലക്ഷമോ അതിൽ…

Read More

വഖഫിലെ വിധി ഭരണഘടനാ സംരക്ഷണത്തിന്‍റെ വിജയം; കെ.സി. വേണു​ഗോപാൽ‌

വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ എം.പി രം​ഗത്ത്. വഖഫിലെ ഉത്തരവ് ജനാധിപത്യത്തിന്‍റെയും ഭരണഘടന സംരക്ഷണത്തിന്‍റെയും വിജയമെന്ന് വേണു​ഗോപാൽ പറഞ്ഞു. പാർലമെന്‍റിൽ ഇൻഡ്യ മുന്നണി ഉയർത്തിയ ആശങ്കകൾ ശരിയാണെന്നാണ് സുപ്രിംകോടതി വിധിയിലൂടെ മനസിലാകുന്നത്. വഖഫ് ഭേദഗതി ബില്ലിനെ എതിർത്തവർ മുന്നോട്ടുവെച്ച പോയിന്‍റുകൾ കോടതിയും ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ വഖഫ് ബോർഡിലേക്ക് വരുമ്പോൾ ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന ചോദ്യം സുപ്രീംകോടതിയും ആവർത്തിച്ചു. സംയുക്ത പാർലമെന്‍ററി…

Read More

നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുത്; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി

നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക്…

Read More

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി

ദില്ലി: രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും ധൻകർ പ്രസ്താവിച്ചു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദില്ലിയിൽ കഴിഞ്ഞ മാർച്ച് 14, 15 ദിവസങ്ങളിൽ ജഡ്ജിയുടെ വസതിയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആർക്കും അറിയില്ല. ജസ്റ്റിസ് വർമ്മയുടെ…

Read More

ദിവാകരൻ കൊലക്കേസ്; ആർ ബൈജുവിന്റെ ശിക്ഷകുറയ്ക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ട്പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേസിൽ നേരത്തെ ബൈജുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുള്ളതിനാൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയറുത്പന്നം പദ്ധതിയുടെ ഭാഗമായുള്ള കയര്‍തടുക്ക്…

Read More