ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലോക നേതാക്കളും

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ വത്തിക്കാനിലേക്ക് ഒഴുകിയെത്തുകയാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും അതിനോടനുബന്ധിച്ചുള്ള റോഡുകളിലും പതിനായിരക്കണക്കിന് ആളുകൾ മാർപാപ്പയെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നു.വത്തിക്കാൻ പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെയാണ് പൊതുദർശനം അവസാനിപ്പിക്കുക. അതിന് ശേഷം, വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുജന പ്രവേശനം നിരോധിക്കും. എട്ട് കർദിനാൾമാരുടെ നേതൃത്വത്തിൽ പേടകം അടയ്ക്കും. മാർപാപ്പയുടെ സ്വകാര്യ സെക്രട്ടറിമാരും ഈ ചടങ്ങിൽ പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങിൽ…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ

കത്തോലിക്കാ സഭയുടെ ആത്മീയ നേതാവായ പൊപ്പ് ഫ്രാൻസിസ് അന്തരിച്ചത്തിൽ അനുശോചനം രേഖപ്പെടുത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ. പൊപ്പ് ഫ്രാൻസിസിന്റെ വിയോഗം മുഴുവൻ മനുഷ്യജാതിക്കുള്ള നഷ്ടമാണന്നും. അദ്ദേഹം ദരിദ്രർക്കും പീഡിതർക്കുമായി നിലകൊണ്ട ശബ്ദം ആയിരുന്നുഎന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.സമാധാനത്തിനും നീതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമായിരുന്നു മാർപാപ്പ എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പൊപ്പായ അദ്ദേഹം, സഭയെ കരുണയിലേക്കും നവീകരണത്തിലേക്കും നയിച്ചു. അഭയാർത്ഥികൾക്കും പരിസ്ഥിതിക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. വിവിധ മതങ്ങളുമായി…

Read More

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി

മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ. ലോകമാകെ സ്വീകാര്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എളിമയിൽ എഴുതിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്നുംസ്ഥാനാരോഹണത്തിനു ശേഷം സഭയിൽ പുതിയ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നുവെന്നും അതിനാൽ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ വിശേഷിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ ഏറെ സ്‌നേഹിച്ച മാർപാപ്പമാരിൽ പ്രധാനിയായിരുന്നു അദ്ദേഹം.ഇന്ത്യ സന്ദർശിക്കമെന്ന ആഗ്രഹം…

Read More

മാസ്‌ക് മാറ്റി; ഫ്രാൻസിസ് മാർപാപ്പ ഓക്‌സിജൻ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പ ഓക്‌സിജൻ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസമായി ആശുപത്രി വാസത്തിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും റിപ്പോർട്ട്. ഈയിടെ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

Read More

ഫ്രാന്‍സിസ് മാര്‍പാപ്പ 48 മണിക്കൂര്‍ കൂടി നിരീക്ഷണത്തിൽ തുടരും; ആരോഗ്യനിലയിൽ നേരിയ പുരോഗതി

അസുഖബാധിതനായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞ ദിവസം വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരോഗ്യനിലയിൽ…

Read More

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്ന് വത്തിക്കാൻ

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി…

Read More

ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും മാർപ്പാപ്പ സംസാരിക്കുന്നുണ്ട്; എന്നാൽ അപകടനില തരണം ചെയ്തിട്ടില്ല: പോപ്പിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടർമാർ. മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടമാർ പറഞ്ഞു. കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച…

Read More