ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ)…

Read More

നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ; ദൗത്യം ഓസോൺപാളിയുടെ നിരീക്ഷണവും ഗവേഷണവും

ഓസോൺപാളിയുടെ നിരീക്ഷണത്തിനും ഗവേഷണങ്ങൾക്കുമായുള്ള നാസയുടെ ‘ഷാഡോസ്’ കേന്ദ്രം കൊച്ചിയിൽ ആരംഭിച്ചേക്കും. കൊച്ചി സർവകലാശാല അന്തരീക്ഷശാസ്ത്ര പഠനവകുപ്പുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. പദ്ധതിക്കായി അമേരിക്കയിലെ മേരീലാൻഡ് സർവകലാശാല, നാസ ഗോദാർഡ് സ്പെയ്‌സ്‌ ഫ്ളൈറ്റ് സെന്റർ എന്നിവയുമായി കുസാറ്റ് കാലാവസ്ഥാപഠന വകുപ്പ് ധാരണയിലെത്തിയിട്ടുണ്ട്. മലേഷ്യ, ഇൻഡൊനീഷ്യ, വിയറ്റ്‌നാം, ഫിജി, ബ്രസീൽ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങി 14 രാജ്യങ്ങളിലാണ് നിലവിൽ ഷാഡോസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓസോൺ പാളിയിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ട് എന്ന് അറിയാവുന്ന കാര്യമാണ്. ഭൂമിയിൽനിന്ന്‌ പുറന്തള്ളുന്ന കാർബൺഡൈ ഓക്സൈഡ്, ക്ലോറോ…

Read More

17542 കിലോമീറ്റർ വേഗത്തിൽ ഛിന്നഗ്രഹം പാഞ്ഞെത്തുന്നു, 580 അടി വലിപ്പം; മുന്നറിയിപ്പുമായി നാസ

ഭൂമിക്ക് അരികിലൂടെ കടന്നുപോകാനിരിക്കുന്ന മറ്റൊരു കൂറ്റൻ ഛിന്നഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പുമായി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്നഗ്രഹം കടന്നുപോവുക. 580 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണത്രെ. മണിക്കൂറിൽ 17542 കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുക. ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും…

Read More

ചന്ദ്രനിലെ ഖരമാലിന്യങ്ങൾ കുറയ്ക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ ഉണ്ടോ? എങ്കിൽ നാസയുടെ ലൂണ റീസൈക്കിൾ ചലഞ്ച് പങ്കെടുക്കാം, മൂന്നു മില്യൺ ഡോളർ നേടാം

ലൂണ റീസൈക്കിൾ ചലഞ്ച്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേറ്റസ്റ്റ് ചലഞ്ചാണിത്. ഈ മത്സരത്തിലൂടെ മൂന്നു മില്യൺ ഡോളർ നേടാനുള്ള അവസരമാണ് നിങ്ങൾക്കുള്ളത്. ചലഞ്ചിൽ പങ്കെടുക്കുന്നതിനായി ഖരമാലിന്യങ്ങൾ അഥവാ സോളിഡ് വേസ്റ്റുകൾ ചന്ദ്രന്റെ പരിസ്ഥിതിയിൽ തന്നെ സംസ്കരിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന പേടകങ്ങളുടെ ഭാഗങ്ങൾ, ചന്ദ്രനിൽ മനുഷ്യ വാസത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം സോളിഡ് വേസ്റ്റുകളാണ്. അപ്പോൾ ഈ ഖരമാലിന്യങ്ങൾ കുറയ്ക്കാനും ദീർഘകാല ചാന്ദ്ര ദൗത്യങ്ങളുടെ സുസ്ഥിരത…

Read More

അന്യഗ്രഹ ജീവൻ തേടി ‘യൂറോപ്പ ക്ലിപ്പർ’; വ്യാഴത്തിന്‍റെ ചന്ദ്രനിലെത്തുക 2030ൽ

അന്യഗ്രഹ ജീവൻ തേടി കുതിച്ച് യൂറോപ്പ ക്ലിപ്പര്‍. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടാണ് നാസ ക്ലിപ്പര്‍ പേടകം വിക്ഷേപിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.37-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിക്ക് പുറത്തെ ജീവന്‍ തേടിയുള്ള സുപ്രധാന ദൗത്യവുമായിയാണ് വ്യാഴത്തിന്‍റെ ചന്ദ്രനായ യൂറോപ്പയിലേക്ക് നാസയുടെ ക്ലിപ്പർ പേടകം പുറപ്പെട്ടിരിക്കുന്നത്. ഇനി അഞ്ച് വർഷത്തിന്റെ കാത്തിരിപ്പാണ്. യൂറോപ്പയിലെത്താൻ 2.9 ബില്യൺ കിലോമീറ്റർ…

Read More

ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ വായു ചോര്‍ച്ച; വൻ ഭീഷണിയാണെന്ന് റിപ്പോർട്ട്; നാസ ആശങ്കയില്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ചയിൽ ആശങ്കയിലായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നിലയത്തിന്റെ റഷ്യന്‍ മോഡ്യൂളായ സ്വേസ്ഡ മോഡ്യൂളിലെ പിആര്‍കെ വെസ്റ്റിബ്യൂളിലാണ് ചോര്‍ച്ചയുള്ളത്. ചോര്‍ച്ചയുള്ളത്. 2019 ല്‍ തന്നെ ഈ പ്രശ്‌നം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പരിഹരിക്കപ്പെട്ടില്ല. നിലയത്തിന്റെ മറ്റ് മോഡ്യൂളിനെ ഡോക്കിങ് പോര്‍ട്ടില്‍ നിന്ന് വേര്‍തിരിക്കുന്ന സര്‍വീസ് മോഡ്യൂള്‍ ആണ് പിആര്‍കെ. ഫെബ്രുവരിയിൽ ഇതിലെ ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ദിവസേന ഏകദേശം 1.7 കിലോഗ്രാം വായു ചോരുന്ന വിധത്തില്‍ ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വലിയ…

Read More

ഭീഷണിയായി മില്‍ട്ടണ്‍ കൊടുങ്കാറ്റ്; യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു

ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ച് നാസയും സ്‌പേസ്എക്‌സും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്കാണ് ക്ലിപ്പര്‍ പേടകം വിക്ഷേപിക്കാനിരുന്നത്. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് വിക്ഷേപണത്തിന്റെ തീയതി നീട്ടുന്നത്. നേരത്തെ ഒക്ടോബര്‍ പത്തിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്നാണ് യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപിക്കാനിരുന്നത്. ബഹിരാകാശപേടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസയുടെ സീനിയര്‍ ലോഞ്ച് ഡയറക്ടറായ ടിം ഡുന്‍ പ്രതികരിച്ചു. പേടകത്തെ നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മില്‍ട്ടണ്‍ കൊടുങ്കാറ്റ്…

Read More

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക ലക്ഷ്യം; സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്

സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം. രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തിലെ സാങ്കേതിക…

Read More

സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു; ബഹിരാകാശ നടത്തം നാളെ; പേടകത്തിൽ നാലംഗസംഘം

ഒടുവിൽ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ സെപ്റ്റംമ്പർ 10ന് ഇന്ത്യൻ സമയം പകൽ 2.50നായിരുന്നു വിക്ഷേപണം. 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്. അമേരിക്കൻ വ്യവസായിയായ ജാെറഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പേടകത്തിലുള്ളത്. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്‌കോട്ട് കിഡ്…

Read More

ഹബ്ളിന്റെ കാലാവധി പത്തുവർഷം; പിൻഗാമി ‘റോമൻ’ അണിയറയിൽ ഒരുങ്ങുന്നു

ഹബ്ൾ സ്പേസ് ടെലിസ്കോപ്പിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. എന്ന് കേൾക്കാത്തവരുണ്ടാവില്ല. കഴിഞ്ഞ 34 വർഷമായി ബഹിരാകാശത്ത് കറങ്ങിക്കൊണ്ട് പ്രപഞ്ച വിസ്മയങ്ങൾ പകർത്തുകയാണ് ഹബ്ൾ ദൂരദർശിനി. എന്നാൽ ഹബ്ളിന്റെ പ്രവർത്തന കാലാവധി ഇനി പരമാവധി പത്തു വർഷമേ ഉള്ളു. അപ്പോൾ ഹബ്ളിന് ശേഷം എന്ത് എന്ന ചോദ്യം ശാസ്ത്രലോകം നേരത്തെതന്നെ ഉന്നയിച്ചതാണ്. ഹബ്ളിന്റെ കാലാവധി കഴിയും മുമ്പുത്തന്നെ മറ്റൊരു ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കാൻ നാസ ഒരുങ്ങുകയാണ്. നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൂരദർശിനി രണ്ടുവർഷത്തിനുള്ളിൽ…

Read More