മനുഷ്യസ്‌നേത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച മാതൃകാ വ്യക്തിത്വം; മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട്…

Read More

സംസ്ഥാനവ്യാപക പ്രതിഷേധം; കാസർകോട് മുതൽ തിരുവനന്തപുരംവരെ 45 ദിവസത്തെ സമരയാത്ര നടത്താൻ ആശമാർ

കാസർകോട് മുതൽ തിരുവനന്തപുരംവരെ മേയ് അഞ്ചുമുതൽ ജൂൺ പതിനേഴ് വരെ ആശമാർ രാപ്പകൽ സമരയാത്ര നടത്തുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരം 71 ദിവസം പിന്നിട്ടു. അനിശ്ചിതകാല നിരാഹാര സമരം 33 ദിവസമായി തുടരുന്നുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾക്ക് സർക്കാർ ഇതുവരെ വഴങ്ങിയിട്ടില്ലെന്ന് ആശമാർ പറയുന്നു. ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത…

Read More

വിനീത വധക്കേസ്: ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വിനീത വധക്കേസിൽ ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി. പേരൂർക്കടയിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്നു ശിക്ഷ വിധിക്കുമെന്ന് അറിയിച്ചിരുന്നത്. തമിഴ്‌നാട് തോവാള സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനാണെന്നു തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഏപ്രിൽ രണ്ടിന് വിചാരണ നടപടികൾ പൂർത്തിയായിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടക്കിയ കൊലപാതകം. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപ്പവൻറെ മാല സ്വന്തമാക്കാനായാണ് രാജേന്ദ്രൻ കൊലനടത്തിയത്. ഓൺലൈൻ…

Read More

ഷൈനെതിരെ തെളിവ് കിട്ടിയില്ല; ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും: കമ്മിഷണർ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പുട്ട വിമലാദിത്യ. വിവരശേഖരണത്തിനുശേഷം ആവശ്യമെങ്കിൽ ഷൈനിനെ വീണ്ടും ചോദ്യംചെയ്യും. ഷൈൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഔദ്യോഗികമായി പറയാറായിട്ടില്ലെന്നും സിനിമ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈൻ പറഞ്ഞിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. സജീർ അടക്കമുള്ള ലഹരിവിൽപനക്കാരെ നിരീക്ഷിക്കുന്നുണ്ടെന്നും കൂടുതൽ വകുപ്പുകൾ ചേർക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. അന്വേഷണസംഘം സ്ഥലത്തെത്തിയപ്പോൾ ഹോട്ടലിൽനിന്ന് ഓടിയത് ഗുണ്ടകളെ കണ്ടതിനാലെന്ന ഷൈനിൻറെ മൊഴി വിശ്വസിക്കാനാകില്ലെന്നും…

Read More

ജെഡിഎസിന് ലയിക്കാന്‍ വേണ്ടി പുതിയ പാര്‍ട്ടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉടനുണ്ടാവും

കേരളത്തിലെ ജെഡിഎസ് ഘടകത്തിന് ലയിക്കാന്‍ വേണ്ടി രൂപീകരിച്ച പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉടനുണ്ടാവും. കേരള ജനതാദള്‍, ജനതാപാര്‍ട്ടി, സോഷ്യലിസ്റ്റ് ജനത എന്നിവയിലൊരു പേരാകും പുതിയ പാര്‍ട്ടിക്കായി തിരഞ്ഞെടുക്കുക. അംഗീകാരം ലഭിച്ചാലുടന്‍ മന്ത്രി കെ ക്യഷ്ണന്‍കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേത്യത്വത്തിലുള്ള ജെഡിഎസ് പുതിയ പാര്‍ട്ടിയില്‍ ലയിക്കും. ജെഡിഎസ് കര്‍ണ്ണാടകയില്‍ എന്‍ഡിഎയുടെ ഭാഗമായോടെയാണ് കേരള നേതാക്കള്‍ പ്രതിസന്ധിയിലായത്. എച്ച് ഡി ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ദേശീയ നേത്യത്വം ബിജെപിക്കൊപ്പം ചേര്‍ന്ന സമയത്ത് തന്നെ കേരള നേതാക്കള്‍ പാര്‍ട്ടിയുടെ ദേശീയ…

Read More

‘മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ല; വില കളയരുത്’; വിമർശിച്ച് കോൺഗ്രസ് മുഖപത്രം

കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നേതാക്കളുടെ ഉന്തുംതള്ളിനുമെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മുഖം കാണിക്കേണ്ടത് ഇടിച്ചുകയറിയല്ലെന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗത്തിൽ നേതാക്കളെ രൂക്ഷമായാണ് വിമർശിക്കുന്നത്. ഡി.സി.സി ഓഫീസ് ചടങ്ങിലുണ്ടായത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണ്. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും പ്രസ്ഥാനത്തിന്റെ വിലയാണ് കളയുന്നത്. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യ വിശാലതയാണെന്നും അതുപറഞ്ഞു കുത്തഴിഞ്ഞ അവസ്ഥയുണ്ടാക്കരുതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു മുതിർന്ന നേതാക്കളുടെ അരികുപറ്റാൻ രണ്ടാംനിര നേതാക്കൾ കാണിക്കുന്ന തത്രപ്പാടുകളെ കടത്തിവെട്ടുന്നതായിരുന്നു കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിലെ മുഖം കാണിക്കാനുള്ള മൽസരം….

Read More

ലക്ഷ്യം എൽഡിഎഫ് 3.0; വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി, സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് തുടക്കം

കാസർകോട്: പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് കാസർകോട് തുടക്കം. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിൻറെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്. കാസർകോട് നിന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പാത വികസനമടക്കം സർക്കാരിൻറെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. കാസർകോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സർക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ്…

Read More

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

സർക്കാരിന്റ നാലാം വാർഷികാഘോഷത്തിന് ഇന്ന് കാസർകോട് തുടക്കമാകും. ഇന്ന് രാവിലെ പത്ത് മണിക്ക് കാസർകോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും പങ്കെടുക്കും. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് എന്റെ കേരളം’ പ്രദർശന വിപണന മേള ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായാണ് സംസ്ഥാന സർക്കാരിന്റെ…

Read More

നിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്, പാർട്ടി സ്ഥാനാർഥിയോ സ്വതന്ത്രനോ മത്സരിക്കും; ടി.പി. രാമകൃഷ്ണൻ

നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നിലമ്പൂർ സീറ്റിൽ പാർട്ടി സ്ഥാനാർഥിയോ സ്വതന്ത്രനോ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്ത് കഴിഞ്ഞാൽ എൽ.ഡി.എഫുമായി കൂടിയാലോചിച്ച് പ്രഖ്യാപനം നടത്തും. വിവിധ ഘടകങ്ങൾ പഠിച്ചാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. സ്ഥാനാർഥി എന്നത് സി.പി.എമ്മിനോ എൽ.ഡി.എഫിനോ ഒരു വിഷയമല്ല. മുമ്പും സ്വതന്ത്രരെ സ്ഥാനാർഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്. പി.വി. അൻവറിൽ നിന്ന് ഒരു പാഠവും സി.പി.എം പഠിക്കാനില്ല. അൻവർ എന്നത് സി.പി.എമ്മിനും എൽ.ഡി.എഫിലും അടഞ്ഞ അധ്യായമാണ്. അൻവറിനെ…

Read More

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ

 മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബയാണ് (20) മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ. കോളജിൽ രണ്ടാം വർഷ ബി.എ ഉറുദു വിദ്യാർഥിയാണ്. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Read More