ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി: പ്രായപരിധി 70ല്‍ നിന്ന് 60 വയസായി കുറയ്ക്കാൻ ശുപാര്‍ശ

സമ്പത്തികമായിപിന്നാക്കംനില്‍ക്കുന്നഎല്ലാവർക്കുംസൗജന്യചികിത്സപരിരക്ഷഉറപ്പാക്കുന്നതിന് 2018ല്‍മോദിസർക്കാർതുടങ്ങിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ്. എന്നാല്‍ തുടങ്ങിയസമയത്ത് 70 വയസായിരുന്നുപ്രായപരിധി. ഇതില്‍മാറ്റംവരുത്താനാണ്ഇപ്പോള്‍ശുപാർശചെയ്തിരിക്കുന്നത്.ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ പ്രായപരിധി 60 വയസായി കുറയ്ക്കാനും കവറേജ് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയായി ഉയർത്താനുമാണ് ആരോഗ്യമന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്ത്. ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 40% പേർക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍ കഴിഞ്ഞ വർഷം ഇത് 70 വയസ്സിനു മുകളിലുള്ള എല്ലാവരെയും അവരുടെ…

Read More

യുഎഇയിൽ വെച്ച് സ്വാഭാവിക മരണം സംഭവിക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ, കുടുംബത്തിന് ലഭിക്കുക 8 ലക്ഷം വരെ

യുഎഇയിൽ സ്വാഭാവികമായോ അപകടം മൂലമോ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ പുതിയ കമ്പനികൾ കൈകോർ‍ക്കുന്നു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ച പദ്ധതിയിൽ ദുബൈ നാഷണൽ ഇൻഷുറൻസും (ഡിഎൻഐ) നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും കൈകോർക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം വരുമാനം കുറഞ്ഞ ബ്ലൂ കോളർ തൊഴിലാളികൾക്കായി ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പദ്ധതിയുടെ വിപുലീകരണമാണ് ഇതെന്നും…

Read More

സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ച് പോളിസി ആരംഭിച്ചു; ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി

മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തിന് ചികിത്സ തേടിയതിന് ഇൻഷ്യുറൻസ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എൽഐസി നിഷേധിച്ചത്. സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവൻ ആരോഗ്യ പോളിസിയെടുത്ത് ഒരു വർഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു….

Read More

ആന എഴുന്നള്ളിപ്പിന് ഇന്‍ഷുറന്‍സ് വേണം: ഒരു ആനക്ക് 50 ലക്ഷം; നാലിൽ കൂടിയാൽ രണ്ട് കോടി

ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  നിലവില്‍ അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവര്‍ പരിശോധന നടത്തും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആനകളെ വെച്ചുള്ള ദേശവരവ്, എഴുന്നള്ളിപ്പ് തുടങ്ങിയവ പാടില്ല….

Read More

വെർച്വൽ ക്യൂവിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കും; ശബരിമല തീർഥാടകർക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം  മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി…

Read More

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് എംവിഡി; ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്. ഇപ്പോൾ…

Read More

മൈനാഗപ്പള്ളിയിലെ അപകടത്തിന്റെ പിറ്റേദിവസം ഇൻഷ്വറൻസ് പുതുക്കി; കാറുടമയെ ‍ചോദ്യം ചെയ്യുമെന്ന് പൊലീസ്

മൈനാഗപ്പള്ളിയിൽ ‌സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം കാറിന്റെ ഇൻഷ്വറൻസ് പോളിസി പുതുക്കി. കെഎൽ 23ക്യൂ 9347 എന്ന കാറിടിച്ചാണ് ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്.കാറിന്റെ ഇൻഷ്വറൻസ് കാലാവധി ഈ മാസം 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷ്വറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ…

Read More

ഇൻഷുറൻസ് പണത്തിനായി കൊലപാതകം; യാചകനെ കൊന്ന് സ്വന്തം മരണമാക്കി; കർണാടകയിലെ ‘സുകുമാരക്കുറുപ്പ്’ പിടിയിൽ

ഇൻഷുറൻസ് പണത്തിനായി കൃത്രിമ റോഡപകടമുണ്ടാക്കി അജ്ഞാതവ്യക്തിയെ കൊലപ്പെടുത്തിയ വ്യവസായിയും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിന് സമീപം ഹൊസ്‌കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുനിസ്വാമി ഗൗഡയുടെ ഭാര്യ ശില്പറാണിയെ പോലീസ് തിരഞ്ഞുവരുകയാണ്. മുനിസ്വാമി ഗൗഡയോട് സാദൃശ്യംതോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് മുനിഗൗഡ സ്വന്തം മരണം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 13-ന് ഹാസനിൽ വെച്ചായിരുന്നു കൊലപാതകം. മുനിഗൗഡയും ശില്പറാണിയും ഭിക്ഷാടകനുമായി സൗഹൃദത്തിലായ…

Read More

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; സഹായം നല്‍കാന്‍ ടാസ്‌ക് ഫോഴ്സ്

ഉരുള്‍പൊട്ടല്‍ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടര്‍ന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ് ചെയര്‍മാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അര്‍ഹമായ ക്ലെയിമുകള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളാണു പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേര്‍ന്നു വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവര്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതിനായി തയാറാക്കും….

Read More

ഒമാനിൽ പ്രസവാവധി ഇൻഷൂറൻസ് ജൂലൈ 19 മുതൽ ; പ്രവാസികൾക്കും ബാധകം

ഒമാനിൽ ജോലിചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്.) ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ഇത് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്കും ബാധകമാണ്. കൂടാതെ താത്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള കരാറുകളും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ജോലിചെയ്യുന്ന ഒമാനിപൗരന്മാരെ കൂടാതെ പ്രവാസികളായ ഇതര തൊഴിലാളികൾക്കും ഈ വിഭാഗത്തിലെ വ്യവസ്ഥകൾ നിർബന്ധമായും പാലിച്ച് ആനുകൂല്യം നേടാവുന്നതാണ്. ഇത് സംബന്ധിച്ച് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്‍റെ ഡയറക്ടർ ബോർഡ്…

Read More