ഹിമാചൽ പ്രദേശിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; റാഗിംഗിന്‍റെ ദൃശ്യം പുറത്ത്

കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ഹിമാചൽ പ്രദേശിലെ സ്വകാര്യ സർവകലാശാലയായ ബഹ്‌റ യൂണിവേഴ്‌സിറ്റിയിൽ സെപ്തംബർ 7ന് രാത്രിയാണ് സംഭവം. സീനിയേഴ്സ് വിളിച്ചപ്പോൾ ഒപ്പം പോകാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് മുറിയിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു. മദ്യം കുടിക്കാൻ നിർബന്ധിച്ചപ്പോൾ വിദ്യാർത്ഥി വിസമ്മതിച്ചതിനായിരുന്നു ക്രൂരമർദ്ദനം. വിദ്യാർത്ഥിയെ ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യമാണ് പുറത്തുവന്നത്. റാ​ഗിനിരയായ വിദ്യാർത്ഥി പരാതിപ്പെട്ടതിനെ തുടർന്ന് ചിരാഗ് റാണ, ദിവ്യാൻഷ്, കരൺ ഡോഗ്ര എന്നിവരെ പോലീസ്…

Read More

ഹിമാചലിലെ മേഘവിസ്ഫോടനം: കാണാതായ 45 പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതം

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ രക്ഷാപ്രവർത്തകർ. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ് വ്യാഴാഴ്ച മേഘവിസ്ഫോടനം ഉണ്ടായത്. ആകെ അഞ്ചുപേർ മരിച്ചു. ഇന്നു മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാംഗ്ര, കുള്ളു, മണ്ഡി മേഖലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ കാംഗ്ര, കുള്ളു, മണ്ഡി, ഷിംല, ചമ്പ, സിർമൗർ ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കുള്ളു ജില്ലയിലെ മലാന 2 എന്ന വൈദ്യുത പദ്ധതി പ്രദേശത്തു…

Read More

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം; 3 മരണം, ഇരുന്നൂറോളം തീർത്ഥാടകർ കേദാർനാഥിൽ കുടുങ്ങി

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനം. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു….

Read More

മേഘവിസ്‌ഫോടനത്തിന് പിന്നാലെ കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മിന്നൽ പ്രളയം. ദേശീയപാത മൂന്നിൽ ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പൽച്ചനുമിടയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളിൽ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിർദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയിൽ അപകടമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങി. മണ്ഡിയിൽ 12, കിന്നൗരിൽ രണ്ട്, കങ്ഗ്രയിൽ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളിൽ…

Read More

ഹിമാചലില്‍ ബിജെപിയിൽ ചേർന്ന ആറ് കോൺഗ്രസ് എംഎൽഎമാർക്കും സീറ്റ്; നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും

ഹിമാചല്‍ പ്രദേശില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേ‍ർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശ‍ർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദെർ ദത്ത് ലഘൻപാൽ, ചൈതന്യ ശർമ്മ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് കോൺഗ്രസിൽ നിന്ന് വിട്ട് ബിജെയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും ഹാമിർപൂ‍ർ എംപിയുമായ അനുരാ​ഗ് താക്കൂർ, മുൻ…

Read More

ഹിമാചലില്‍ തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് ആവശ്യവുമായി ടൂറിസം സംരംഭകര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് നിശ്ചയിച്ചതിലും നേരത്തെ ഹിമാചല്‍ പ്രദേശില്‍   നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി മണാലിയിലെ ടൂറിസം സംരംഭകര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ദീര്‍ഘകാലം ഉണ്ടായാല്‍ അത് ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് ഇവരുടെ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ഹിമാചല്‍ പ്രദേശ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മണാലി ഘടകം ഈ ആവശ്യം ഉയര്‍ത്തിയത്. നിലവില്‍ തീരുമാനിച്ച തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത്രയും കാലം പ്രചാരണ പരിപാടികളും മറ്റും സംസ്ഥാനത്തുണ്ടാകും. തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് മണാലിയില്‍ നിന്നും…

Read More

പരീക്ഷാ ​കേന്ദ്രത്തിൽ എത്തണമെങ്കിൽ കനത്ത മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം; സഹോദരിക്കായി വഴിയൊരുക്കി സ​ഹോ​ദരൻ

സ​​ഹോദരിക്ക് പരീക്ഷാ ​കേന്ദ്രത്തിൽ എത്താനായി 3 അടി വരുന്ന മഞ്ഞിലൂടെ വഴിയൊരുക്കി സഹോദരൻ. ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതിയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ ഒരു സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ലഹൗൽ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയിൽ എത്താൻ ഖാങ്സാറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ റിഷികക്ക് ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം. എന്നാൽ ഈ ശ്രമകരമായ സാഹചര്യത്തെ മറിക്കടന്നുകൊണ്ട് തന്റെ സഹോദരിക്ക് വേണ്ടി…

Read More

ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്ന പരിഹാരത്തിന് ആറംഗ സമിതി

ഹിമാചൽ പ്രദേശിലെ കോൺഗ്രസിലുണ്ടായ പ്രശ്നപരിഹാരത്തിന് ആറംഗ സമിതി.തുടർ ചർച്ചകൾക്കും പ്രശ്നപരിഹാരത്തിനുമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരെ ചേർത്താണ് പുതിയ സമിതിയുണ്ടാക്കിയത്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു പറഞ്ഞു. എ.ഐ.സി.സി.നിരീക്ഷകർ എം.എൽ.എ.മാരുമായി ചർച്ച നടത്തിയതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു.ഡി.കെ ശിവകുമാർ,ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നീ നിരീക്ഷകരാണ് എം.എൽ.എമാരുമായി സംസാരിക്കുന്നത്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയതിനെ ചോദ്യംചെയ്താണ് 6 കോൺഗ്രസ് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയോടൊപ്പം ചേർന്നു…

Read More

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു; രാജി പിൻവലിച്ച് മന്ത്രി വിക്രമാദിത്യ, സർക്കാർ നിലനിർത്താൻ തിരക്കിട്ട നീക്കവുമായി കോൺഗ്രസ് നേതൃത്വം

ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ നിലനിര്‍ത്താൻ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പതിനഞ്ച് ബിജെപി എംഎല്‍എമാരെ സസ്പെൻന്‍ഡ് ചെയ്ത ശേഷം നിയമസഭയിൽ ബജറ്റ് പാസാക്കിയത് കോൺഗ്രസിന് താല്‍ക്കാലിക ആശ്വാസമായി. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെ കലാപമുയർത്തി മന്ത്രി വിക്രമാദിത്യസിങും രാജി പിൻവലിച്ചു. രാത്രിയോടെയാണ് രാജി പിന്‍വലിക്കുകയാണെന്ന് വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചത്. സർക്കാറിന് ഒരുതരത്തിലുമുള്ള ഭീഷണി ഇല്ലെന്ന് വിക്രമാദിത്യ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. വിശാലമായ താൽപര്യവും ഒത്തൊരുമയും കണക്കിലെടുത്താണ് രാജി പിന്‍വലിക്കാനുള്ള തീരുമാനമെന്നും വിക്രമാദിത്യ…

Read More

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് ആശ്വാസം; ബജറ്റ് നിയമസഭയിൽ പസായി

ഹിമാചല്‍ പ്രദേശിലെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു. വിമത എംഎല്‍എമാരില്‍ ഒരാള്‍ മാപ്പ് പറഞ്ഞുവെന്നും തനിക്ക് വലിയ വേദനയുണ്ടെന്നും തെറ്റ് പറ്റിപ്പോയെന്നും അറിയിച്ചുവെന്നും സുഖ്‍വിന്ദര്‍ സിങ് സുഖു…

Read More