ഫ്രാന്‍സിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സെൻറ് പീറ്റേഴ്‌സ് ബസലിക്കയിൽ ഇന്ന് മുതൽ പൊതുദർശനത്തിന് വയ്ക്കും. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിലാണ് പോപ്പിൻറെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കുക.അത് വരെയാണ് പൊതുദർശനം. അതേ സമയം ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്ററെല്മാലെ മാർപാപ്പക്ക് അന്തിമോപചാരം അർപ്പിക്കാൻ വത്തിക്കാനിലെത്തി. ഇന്ന് മുതൽ വിവിധ രാഷ്ട്രത്തലവൻമാർ വത്തിക്കാനിലെത്തും. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35ഓടെയായിരുന്നു പാപ്പയുടെ അന്ത്യം. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചിരുന്നു. വത്തിക്കാൻ ഡയറക്ട്രേറ്റ് ഓഫ്…

Read More

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം; യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബുദാബിയിലെ സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ശേഷമാണ് പള്ളിയിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്.  വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർഥിക്കാൻ യുഎഇയിലെ കത്തോലിക്കാ പള്ളികളോട് ദക്ഷിണ അറേബ്യയിലെ (അവോസ) അപ്പോസ്തലിക് വികാരി ബിഷപ്…

Read More

മനുഷ്യസ്‌നേത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച മാതൃകാ വ്യക്തിത്വം; മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി

അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട്…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണം

കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നുമാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ നിലവിൽ പുരോ​ഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി…

Read More