തണുപ്പ് കാലം എത്തി ; വിനോദ സഞ്ചാരികളെ മാടി വിളിച്ച് ഒമാനിലെ ജമ്മ ഗ്രാമം

തണുപ്പു കാല വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി റുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം. ഗ്രാമത്തിലെ സാഹസിക വിനോദവും പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.

ഗ്രാമത്തിലെ അൽ ഹറാസി ഗോത്രത്തിന്റെ ജീവിതരീതിയും മറ്റും ഒമാനി സംസ്കാരത്തെ അടുത്തറിയാനും സഹായകമാവും. ഗ്രാമത്തിലേക്ക് മലകയറുമ്പോൾ തന്നെ ഈന്ത മരങ്ങളുടെ നീണ്ട നിരകൾ സന്ദർശകർക്ക് ഹരം പകരുന്നതാണ്.

ഗ്രാമത്തിലെ പുരാതന കോട്ടയും പ്രാദേശിക മസ്ജിദുമെല്ലാം വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. മരങ്ങൾക്കും പച്ചപ്പുകൾക്കുമിടയിലെ വഴിയിലൂടെ നടക്കുന്നത് ഏറെ ശാന്തി പകരുന്നതാണ്.

ഒമാനി കാർഷിക രീതികൾ അടുത്തറിയാനും ജമ്മ ഗ്രാമം സഹായിക്കും. മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും കീടങ്ങളെ ഓടിക്കാനും ഈന്തപ്പനയുടെ തണ്ടുകളും ഓലകളും മറ്റും കത്തിക്കുന്നതും കാണാവുന്നതാണ്. നിരവധി പരമ്പരാഗത കാർഷിക രീതികളും മനസ്സിലാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *