ഛത്തീസ്‌ഗഡില്‍ 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു; ഒരു ജവാന് വീരമൃത്യു

ഛത്തീസ്‌ഗഡില്‍ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ബിജാപ്പൂരില്‍ 18പേരും കാങ്കറില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ റിസർവ് സേനാംഗം വീരമൃത്യു വരിച്ചു .

ഇന്ന് രാവിലെ മുതല്‍ പ്രദേശത്തെ വനമേഖലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. രണ്ടുപേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരില്‍ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.

ഛത്തീസ്‌ഗഡില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടുകൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *