എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ പറഞ്ഞു. ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണെന്നും കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നൽകുന്നുവെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ തിരിച്ചടിയായി. തിരിച്ചടികളെ പാര്‍ട്ടി ശക്തമായി നേരിടും. പാർശ്വവത്ക്കരിക്കപ്പട്ടവരുടെ ശബ്ദമായി മാറാൻ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ രാജ്യം ബഹുസ്വരതയുടേതാണ്. വെറുപ്പിനെതിരെ ഇന്ത്യക്കായി എന്നതാകണം മുദ്രാവാക്യം. ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം എന്ന വള്ളത്തോളിന്‍റ് വരികളും ശശി തരൂര്‍ ചൊല്ലി. സാധാരണ പ്രവർത്തകരാണ് ഈ പാർട്ടിയുടെ ശക്തിയെന്നും നിങ്ങളില്ലെങ്കിൽ ഈ പാർട്ടിയില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.