കുവൈത്തിൽ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധനകൾ തുടരുന്നു ; അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത് 610 പേരെ 317 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ-തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുന്നു. മാസങ്ങളായി ഇത്തരക്കാരെയും മറ്റു നിയമലംഘകരെയും പിടികൂടുന്നതിനായി സമഗ്ര പരിശോധനകൾ നടന്നുവരികയാണ്. ഈ മാസം ഒന്നു മുതൽ അഞ്ചു വരെയുള്ള കാലയളവില്‍ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം ഗതാഗത-സുരക്ഷ പരിശോധനകള്‍ നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തെ തുടര്‍ന്നാണ്‌ പരിശോധന ശക്തമാക്കിയത്.

പരിശോധനയില്‍ 317 നിയമലംഘകരെ പിടികൂടി. ഈ കാലയളവില്‍ 610 പേരെ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, ഒളിവിൽ കഴിയുന്നവർ എന്നിവരും പിടികൂടിയവരില്‍ ഉള്‍പ്പെടും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. പരിശോധനയില്‍ പിടിയിലാകുന്ന അനധികൃത താമസക്കാരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്ന് നാടുകടത്തും. മറ്റു നിയമ ലംഘകർ നിയമനടപടികൾ നേരിടേണ്ടിവരും. നാടുകടത്തുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *