ആശുപത്രി ബില്ലടക്കാന്‍ പണമില്ല; ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ അമേരിക്കയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്‌സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്. അമേരിക്കയിലെ മുസോരിയിലെ സെന്റെര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം.

ഭാര്യയുടെ ശബ്ദം പുറത്തുവരാതിരിക്കാനായി മൂക്കും വായും പോത്തിപ്പിടിച്ചായിരുന്ന കൊലപാതകം നടത്തിയത്. താന്‍ വിഷാദരോഗിയായിരുന്നുവെന്നും ഭാര്യയെ ശുശ്രൂഷിക്കാനോ ആശുപത്രി ചെലവുകള്‍ നടത്താനോ തനിക്ക് കഴിയുമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതി മൊഴിനൽകി.

ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ഇയാളുടെ മൊഴിയിൽ പറയുന്നു. ഇതിന് മുമ്പ് ഭാര്യയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നപ്പോഴും കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് ഭാര്യ ഉണർന്ന് ഇനി ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിരുന്നു. മറ്റൊരു പ്രാവശ്യം ചികിത്സയിലായിരുന്നപ്പോള്‍ കൊല്ലാന്‍ ശ്രമിച്ചങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ശ്രമം വിഫലമായതെന്നും പ്രതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *