യു.എ.ഇയിൽ നാലാം വയസ്സുമുതൽ നിർമിത ബുദ്ധി പഠനം: പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

യു.എ.ഇയിൽ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ വിദ്യഭ്യാസത്തിൻറെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. കിൻറർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിക്കുന്നത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ലോകത്തെ ഭാവി ജീവിതരീതിയെ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്ന…

Read More

ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ

എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ 50 ദിർഹമിന് അൺലിമിറ്റഡ് ഫൺ ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും. 195 റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ എല്ലാ റൈഡുകളിലും അൺലിമിറ്റഡായി ഉപയോഗിക്കാൻ പുതിയ ഓഫർ അനുവദിക്കും. 29ാമത് സീസൺ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. മേയ് 11ന് സീസൺ…

Read More

ദുബൈയിൽ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി

ദുബൈയിലെ സ്‌കൂളുകൾക്ക് അടുത്ത അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുമതി. ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനമാക്കിയാണ് ഫീസ് വർധന നടപ്പാക്കുക. ഇതോടെ അടുത്ത വർഷം മുതൽ എമിറേറ്റിലെ മിക്ക സ്‌കൂളുകളിലും കൂടുതൽ ട്യൂഷൻ ഫീ നൽകേണ്ടി വരും. ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ അതോറിറ്റിയായ ദുബൈ നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ കെ.എച്ച്.ഡി.എയാണ് ഫീസ് വർധനയ്ക്കുള്ള അനുമതി നൽകിയത്. സ്‌കൂളുകൾ സമർപ്പിച്ച വാർഷിക സാമ്പത്തിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം. വിദ്യാഭ്യാസ ചെലവ് സൂചികയുടെ രണ്ടര ശതമാനമാണ്…

Read More

കുവൈത്തിൽനിന്ന് 14 വിമാനക്കമ്പനികൾ സർവിസ് അവസാനിപ്പിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ അവസാനിപ്പിച്ചു. ലുഫ്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ളവയാണ് പ്രവർത്തനം നിർത്തിയത്. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ യാത്രക്കാരുടെ എണ്ണവുമാണ് സർവിസുകൾ അവസാനിപ്പിക്കാൻ പ്രധാന കാരണമെന്നാണ് സൂചന. 2024- ൽ യാത്രക്കാരുടെ എണ്ണം 1 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും പ്രാദേശിക മത്സരം ശക്തമായതും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.

Read More

പെർമിറ്റില്ലാതെ ഹജ്ജിനെത്തിയാൽ 20,000 റിയാൽ പിഴ

പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തിയാൽ 20,000 റിയാൽ പിഴയാണ് ശിക്ഷയെന്ന് സൗദി ആഭ്യന്തര വകുപ്പിൻറെ മുന്നറിയിപ്പ്. എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ‘പെർമിറ്റ് ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിനിൻറെ ഭാഗമാണിതെന്നും പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് പെർമിറ്റില്ലാതെ (തസ്‌രീഹ്) മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്. മക്ക നഗര…

Read More

സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

സൗദി അറേബ്യയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. സൗദിയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തെക്ക് പടിഞ്ഞാറൻ മേഖലയിലെ…

Read More

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ആരംഭിച്ചു

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്‌ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഹജ്ജ് വിസ ലഭിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അവിടങ്ങളിൽ വെച്ച് തന്നെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. പുണ്യസ്ഥലങ്ങളിൽ…

Read More

വിദേശ ചാർട്ടർ ജെറ്റുകൾക്ക് സൗദിയിൽ സർവീസ് നടത്താൻ അനുമതി

വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് പറക്കാൻ അനുമതി നൽകി സൗദി അറേബ്യ. മെയ് ഒന്നു മുതലാണ് ഇത്തരം ജെറ്റുകൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ നടത്താൻ സൗദി അനുമതി നൽകിയത്.റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാവും പ്രധാനമായും സർവീസുകൾ. ദീർഘകാലമായി വിദേശ ജെറ്റുകൾക്ക് സൗദിയിലെ നഗരങ്ങൾക്കകത്തുള്ള സർവീസ് നിരോധിച്ചിരുന്നു. ജനറൽ എവിയേഷൻ റോഡ്മാപ്പിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. സൗദിയെ പ്രാദേശിക വിമാന, ലൊജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സർവീസുകൾ ആരംഭിക്കുന്നതോടെ വിമാനത്താവളങ്ങൾ, ഗ്രൗണ്ട് സർവീസുകൾ, മെയിന്റനൻസ്,…

Read More

ജിദ്ദയിൽ ട്രംപ് ടവർ നിർമ്മാണം ആരംഭിച്ചു

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും 47 നിലകളിലായി 350 അത്യാഡംബര അപ്പാർട്ട്മെന്റുകളും പെൻറ് ഹൗസുകളുമാണ് ട്രംപ് ടവറിന്റെ ആകർഷണം. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. നാല് വർഷം കൊണ്ട് 2029-ൽ നിർമാണം പൂർത്തിയാകും. ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേർന്നാണ്…

Read More

ജിദ്ദയിൽ കൂടുതൽ പെയ്ഡ് പാർക്കിംഗ് പ്രാബല്യത്തിൽ

ജിദ്ദയിൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും. 3.50 റിയാലാണ് ഒരു മണിക്കൂറിന് പാർക്കിങ് നിരക്ക്. ജിദ്ദയിലെ ഷറഫിയിലെ കൂടുതൽ സ്ഥലങ്ങളിലേക്കാണ് പെയ്ഡ് പാർക്കിംഗ് വർധിപ്പിച്ചത്. മെയ് ഒന്നു മുതൽ ഇവിടങ്ങളിൽ പണമടക്കാതെ പാർക്ക് ചെയ്താൽ പിഴ ഒടുക്കേണ്ടിവരും. വാഹനങ്ങൾ നീക്കം ചെയ്താൽ ഇതിനുള്ള തുകയും നൽകണം. ഗതാഗതക്കുരുക്ക് കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, ക്രമരഹിതമായ പാർക്കിംഗ്…

Read More