
ബഹ്‌റൈനിലെ ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദീനാർ വകയിരുത്തി സർക്കാർ
ബഹ്‌റൈനിലെ ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദീനാർ വകയിരുത്തി സർക്കാർ. ഈ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വരാനിരിക്കുന്ന 2025-26ലെ നാഷനൽ ബജറ്റിലുൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഗുദൈബിയയിലെ നാഷനൽ അസംബ്ലി കോംപ്ലക്‌സിൽ നടന്ന ഉന്നതതല സർക്കാർ-നിയമനിർമാണ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ബഹ്‌റൈനിൽ ഏകദേശം 47,600 കുടുംബങ്ങൾ ഭവനങ്ങൾക്കായോ അറ്റകുറ്റപ്പണികൾക്കായോ കാത്തിരിക്കുന്നുണ്ട്. ദീർഘകാലമായുള്ള ഭവന ആവശ്യകതയെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിക്ഷേപം. പൗരന്മാർക്ക് സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായി…