ഒമാനിൽ ഭിന്നശേഷിക്കാർക്കുള്ള ആദ്യ നടപ്പാത ഉദ്ഘാടനം ചെയ്തു

ഭിന്നശേഷിക്കാർക്കും പ്രത്യേക സഹായം ആവശ്യമുള്ളവർക്കും വേണ്ടിയുള്ള രാജ്യത്തെ ആദ്യ നടപ്പാത വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാറിൽ ഉദ്ഘാടനം ചെയ്തു. സോഹാറിലെ അൽ ഹംബാറിലാണ് വഴി നിർമിച്ചത്. ഇതിന് ഒരു കിലോ മീറ്ററോളം നീളമുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഈ നടപ്പാതയെന്ന് തെക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ വലീദ് അൽ നബാനി പറഞ്ഞു. കാഴ്ചയില്ലാത്തവർക്ക് വഴി കാണിക്കാനുള്ള ബ്രെയിൽ മാപ്പ് അടക്കമുള്ള സവിശേഷതകൾ ഈ പാതക്കുണ്ട്. നടക്കാൻ പ്രയാസമുള്ളവർക്കായി പിടിച്ച് നടക്കാൻ കൈപ്പിടിയോട് കൂടിയ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക്…

Read More

ഒമാനില്‍ കെട്ടിട നിര്‍മാണ നിയമം; വര്‍ഷാവസാനത്തോടെ നിലവില്‍ വരും

ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും പുതിയ നിയമം. കെട്ടിടങ്ങളുടെ അടിത്തറ, പ്രകൃതിപരമായ അവസ്ഥകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവ ഉൾക്കൊളളുന്നതായിരിക്കും നിയമം. ഒമാനിൽ നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളുടെ നിയമനിർദ്ദേശങ്ങൾ ഇതിലുണ്ടാവും. കെട്ടിടങ്ങളുടെ നിലനിൽപ്പ്, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന രീതിയാലായിരിക്കണം കെട്ടിടം നിർമിക്കേണ്ടത്. പൊതുനിയമങ്ങൾ, ശക്തി, കാര്യക്ഷമത, സുസ്ഥിരത, നിലവിലുള്ളതും പരമ്പരാഗത…

Read More

ഒമാനിൽ അവയവദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം വർധിച്ചു

മരണശേഷം അവയവ ദാനത്തിന് സന്നദ്ധതയറിയിച്ചവരുടെ എണ്ണം ഒമാനിൽ വർധിച്ചു. ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഒമാനിൽ കഴിഞ്ഞ വർഷം 19 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയും 11 കരൾ മാറ്റിവെക്കൽ ശസത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒമാനിൽ അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനുള്ള കരട് നിയമം അവസാനഘട്ടത്തിലാണ്. ഈ നിയമം നടപ്പാവുന്നതോടെ അവയവദാനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ടാകും. വെയിറ്റിംങ് ലിസ്റ്റിലുള്ള രോഗികൾക്ക് അർഹതപ്പെട്ട രീതിയിൽ അവയവങ്ങൾ നൽകും. മഷ്തിഷ്‌ക മരണ ശേഷം ബന്ധുക്കളുടെ സമ്മത പ്രകാരമാണ്…

Read More

ഒമാനിൽ അടുത്തയാഴ്ച മിന്നലിനും മഴക്കും സാധ്യത

അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ഗവർണറേറ്റുകളിൽ കൂടുതൽ മേഘങ്ങൾ ഉരുണ്ടു കൂടാനും പല ഭാഗങ്ങളിലും വിവിധ അളവിലുള്ള ഒറ്റപ്പെട്ട മഴയുമാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. മഴ കാരണം ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കവും വാദികളും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ സ്ഥിതിഗതികൾ സുക്ഷ്മമമായി നിരീക്ഷിച്ച് വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ നിർദേശങ്ങളും…

Read More

ഒമാനിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത

ഒമാനിലെ ദഹിറ, ദഖ്‌ലിയ, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ഒമാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴയുടെ തീവ്രതയിൽ പലയിടത്തും വ്യത്യാസങ്ങളുണ്ടാകും. ചിലയിടങ്ങളിൽ നേരിയ തോതിലും ചിലയിടത്ത് കനത്ത തോതിലുമായിരിക്കും മഴയുണ്ടാവുക. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. അത്തരം പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുഭൂപ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷ‍ണ കേന്ദ്രം അറിയിച്ചു.

Read More

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒമാനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴ പെയ്‌തേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടായേക്കാം. സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് നാഷണൽ മൾട്ടി ഹസാർഡ്‌സ് എർലി വാണിങ് സെൻറർ വ്യക്തമാക്കി.

Read More

വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് പിടികൂടി

വൻതോതിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. ബർകയിലെ പ്രവാസി തൊഴിലാളികളുടെ സൈറ്റിൽ നടത്തിയ പരിശോധനയിൽ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെന്‍റ് ഡിപ്പാർട്മെന്‍റാണ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ തയാറാക്കുന്നതിനായി പ്രവാസി തൊഴിലാളികൾ നടത്തുന്ന ഫാക്ടറിയും കണ്ടെത്തി. ഇവിടെനിന്നാണ് വൻതോതിലുള്ള ച്യൂയിംഗം രൂപത്തിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പരിശോധന നടത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ ഒമാൻ കസ്റ്റംസ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

Read More

ഒമാനിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. തൊഴിൽ മാർക്കറ്റിൽ ഒമാനികൾക്ക് ചെയ്യാൻ പറ്റിയ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിയും സ്വീകരിക്കും. തൊഴിൽ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് അനുയോജ്യമായ ജോലികളിൽ പ്രവേശിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും പ്രസ്‍താവനയിൽ പറയുന്നു. സർക്കാർ നിർദേശിച്ച…

Read More

പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ഒമാൻ

സെപ്റ്റംബർ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് ഒമാൻ നിരോധനം ഏർപ്പെടുത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി സഹകരിച്ചാണ് നിരോധനം നടപ്പാക്കുക. പ്ലാസ്റ്റിക് ബാഗുകളുടെ വിപണി നിയന്ത്രിക്കാനുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണ് പുതിയ പ്രഖ്യാപനത്തിലൂടെ (നമ്പർ 6/2024) ഉയർത്തിക്കാട്ടുന്നത്. പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.മന്ത്രിതല തീരുമാനം നമ്പർ 519/2022 പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലെ വ്യവസ്ഥകൾ…

Read More

ചൂട് കനത്തു ; ബോധവത്കരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

കനത്ത ചൂടിൽനിന്ന് സംരക്ഷണം ഒരുക്കുന്നതിന്‍റെ ഭാഗമായി തൊഴിൽ മന്ത്രാലയം മസ്കത്ത് ഗവർണറേറ്റിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പ് മുഖേന ഗവർണറേറ്റിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ് ബോധവത്കരണ പരിപാടികൾ നടത്തിയത്. നിരവധി സ്വകാര്യ മേഖല കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭം, ചൂടിന്‍റെ ഭാഗമായുള്ള അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിൽ ഊന്നി കഴിഞ്ഞ ദിവസങ്ങളിലും വിവിധ…

Read More