തൊഴിൽ , താമസ നിയലംഘനം ; ഒമാനിലെ ബുറൈമിയിൽ 18 പ്രവാസികൾ പിടിയിൽ

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 18 പ്രവാസികളെ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരെ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Read More

ഒമാനിലെ മാലിന്യ സംസ്കരണം ; പുതിയ നയം നടപ്പാക്കാൻ ഒരുങ്ങി അധികൃതർ

മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായി മാലിന്യ പുനർചംക്രമണ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പുതിയ നയം നടപ്പാക്കുന്നു. പുതിയ നിയമം വർഷന്തോറും വർധിച്ചു വരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അംറി പറഞ്ഞു. പുനർ ചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം പ്രധാനമായും മാലിന്യങ്ങളുടെ പുനർചംക്രമണ പദ്ധതിക്കാണ് മുൻഗണന നൽകുക. ഇതായിരിക്കും പുതിയ നയത്തിന്റെ അടിത്തറ. മലിന്യത്തെ തരംതിരിക്കൽ അടക്കമുള്ളവ…

Read More

അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കരുത് ; പിടിക്കപ്പെട്ടാൽ പിഴയും തടവും ശിക്ഷ , മുന്നറിയിപ്പുമായി ഒമാൻ

ലൈസൻസില്ലാത്ത തൊഴിലാളികൾ, നുഴഞ്ഞുകയറ്റക്കാർ തുടങ്ങി അനധികൃത ആളുകളെ ജോലിക്കുവെക്കുന്നതിനെതിരെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. ഇത്തരം ആളുകളെ ജോലിക്കുവെക്കുന്നത് പിഴയും തടവ് ശിക്ഷക്കും ഇടയാക്കാൻ കാരണമാകും. തൊഴിൽ നിയമത്തിലെ ആർട്ടിക്ൾ 143 അനുസരിച്ച് 10 ദിവസത്തിൽ കുറയാത്തതും ഒരു മാസത്തിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതും 2,000 റിയാലിൽ കൂടാത്തതുമായ പിഴയുമാ യിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന…

Read More

ഒമാനിലെ വാദികബീറിലുണ്ടായ വെടിവെയ്പ്പ് ; ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ

വാദികബീർ വെടിവെപ്പ് സംഭവത്തിൽ ഒമാന് പിന്തുണയുമായി ലോക രാജ്യങ്ങൾ. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെ ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈൻ ഫോണിൽ വിളിച്ചു. സംഭവത്തിൽ ഒമാനോട് തന്‍റെ രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ വിയോഗത്തിലും പൊലീസ് ഉദ്യോഗസ്ഥന്‍റെ രക്തസാക്ഷിത്വത്തിലും അദ്ദേഹം ഇറാഖിന്‍റെ അനുശോചനം അറിയിക്കുകയും ചെയ്തു. ചില സംഭവ വികാസങ്ങളെ സ്പർശിക്കുകയും പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ നിലനിർത്തുന്നതിനുള്ള എല്ലാ മാർഗങ്ങളെയും പിന്തുണക്കുന്ന ഇരു…

Read More

ഒമാനിലുണ്ടായ കപ്പൽ അപകടം ; രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ കരയിലെത്തിച്ചു

ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക് ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച ശ്രീലങ്കക്കാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരന്മാരാണ് ഇപ്പോൾ ആശ്വസ തീരമണഞ്ഞിരിക്കുന്നത്. കാണാതായ മറ്റുള്ളവർക്കുവേണ്ടി…

Read More

ഒമാനിലെ എണ്ണക്കപ്പൽ അപകടം ; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു , രക്ഷാ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും

ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതം. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. അപകടത്തിൽപ്പെട്ട 16 ജീവനക്കാരിൽ ഒമ്പത് പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കപ്പലിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ്…

Read More

ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കി മുവാസലാത്ത്

ഒമാനിലെ ആദ്യ ഇലക്ട്രിക് ബസ് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് മുവാസലാത്തിന്‍റെ ഈ ശ്രമമെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുമായി അന്താരാഷ്ട്ര പങ്കാളികളുമായി രണ്ട് നിർണായക സഹകരണ പരിപാടികളിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. ആദ്യത്തെ ഇലക്ട്രിക് പൊതുഗതാഗത ബസ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് അൽ മഹാ പെട്രോളിയം പ്രൊഡക്‌ട്‌സ് മാർക്കറ്റിങ് കമ്പനിയുമായി ദിവസങ്ങൾക്ക് കരാർ ഒപ്പിട്ടിരുന്നു. രാജ്യത്തെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഹരിത ഊർജ പരിഹാരങ്ങൾ…

Read More

ജി.സി.സി പെർമനന്റ് ലെജിസ്ലേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് ഒമാൻ

റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന ജി.സി.സി പെർമനന്‍റ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ 26മത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് നീതിന്യായ നിയമകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.യഹ്‌യ നാസർ അൽ ഖുസൈബിയാണ് സംബന്ധിച്ചത്. ജി.സി.സി പെർമനന്‍റ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ പ്രവർത്തന തന്ത്രവും ഏകീകൃത ജി.സി.സി നിയമനിർമാണങ്ങൾ ഏൽപ്പിച്ച വിദഗ്ധരുടെയും വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും യോഗം ചർച്ച ചെയ്തു. അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമനിർമാണ തത്വങ്ങൾ സമാഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിനുള്ള ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്‍റെ നിർദേശങ്ങളും…

Read More

ചൂട് കനത്തു ; ആളൊഴിഞ്ഞ് ഒമാനിലെ സൂഖുകൾ

കനത്ത ചൂടും കൂടാതെ ജനങ്ങളുടെ കൈയില്‍ കാശുമില്ലാതായതോടെ മാര്‍ക്കറ്റുകളിലെ മാന്ദ്യം രണ്ടാം മാസത്തിലേക്ക്. സാധാരണ ബലി പെരുന്നാള്‍ കഴിഞ്ഞാല്‍ കുറഞ്ഞ ദിവസങ്ങള്‍ വിപണിയിൽ മാന്ദ്യം പതിവാണ്. തൊട്ടടുത്ത ശമ്പള ദിനം അടുക്കുന്നതോടെ സൂഖുകള്‍ ആലസ്യം വെടിഞ്ഞ് സജീവമാകാറുണ്ട്. ഇത്തവണ ശമ്പളമില്ലാത്ത അര്‍ധ മാസത്തില്‍ പെരുന്നാൾ വന്നണഞ്ഞതിനാല്‍ പെരുന്നാള്‍ സീസണിൽ കാര്യമായ കച്ചവടം നടന്നില്ല. അവസാന സമയം വരെ ശമ്പളം പ്രതിക്ഷയില്‍ കാത്തിരുന്നവര്‍ നിരാശയിലായതാണ് വിപണിയെ ബാധിച്ചത്. പെരുന്നാള്‍ കഴിഞ്ഞ് മാസമൊന്ന് പിന്നിട്ടിട്ടും മത്രയടക്കമുള്ള സൂഖുകൾ നിര്‍ജീവമായി തന്നെ…

Read More

ഒമാനിലെ വാദി കബീറിൽ നടന്ന വെടിവെയ്പ്പ് ; റോയൽ ഒമാൻ പൊലീസിന് നന്ദി പറഞ്ഞ് പ്രവാസികൾ

തിങ്കളാഴ്ച രാത്രി മുതൽ തലസ്ഥാന നഗരിക്കടുത്ത് വാദി കബീറിൽ നടന്ന വെടിപ്പും അനുബന്ധ സംഭവങ്ങളും പ്രവാസികളിൽ ആശങ്ക പരത്തി. പ്രവാസി മലയാളികൾ അടക്കമുള്ളവർ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. മസ്ജിദിന് സമീപം താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർ രാത്രി വെടിയൊച്ച കേട്ടതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയിലായിരുന്നു. മുഹറം ആഘോഷത്തിന്‍റെ ഭാഗമാണിതെന്നാണ് ആദ്യം പലരും കരുതിയത്. പിന്നീട് സുരക്ഷാ അധികൃതർ എത്തുന്നത് കണ്ടതോടെയാണ് പലർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവം ആയതിനാൽ പലർക്കും വെടിവെപ്പാണെന്ന്…

Read More