പിടിവാശി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണം ; കേന്ദ്ര സേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരം ആകില്ല , പി.ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും…

Read More

മണിപ്പൂരിൽ സംഘർഷം; കുക്കി തീവ്രവാദികൾക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി

കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്കിയത് പിൻവലിക്കണം. ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. അതിനിടെ മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ഇംഫാലിൽ സംഘർഷം തുടരുകയാണ്. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുകയാണ്. തുടർന്ന് മുഖ്യമന്ത്രി എൻഡിഎ എംഎൽഎമാരുടെ യോഗം വിളിച്ചു. അതിലാണ്…

Read More

മണിപ്പുരിലെ സ്ഥിതി​ രൂക്ഷം; മഹാരാഷ്ട്രയിലെ റാലികൾ റദ്ദാക്കി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുന്നതിനാലാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്. ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനിറങ്ങിയവർ ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. വ്യാപക അക്രമങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തെ ഏഴ്…

Read More

മണിപ്പൂർ – അസം അതിർത്തിയിൽ മൂന്ന് മൃതദേഹങ്ങൾ അഴുകിയ നിലയിൽ ; തീവ്രവാദികൾ തട്ടിക്കൊണ്ട് പോയവരെന്ന് സംശയം

മണിപൂർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും അഴുകിയ നിലയിസുള്ള മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു.സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിയാനായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും ഏകദേശം 15 കിലോമീറ്റർ അകലെ മണിപ്പൂർ -അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്തു നിന്നുമാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. തട്ടിക്കൊണ്ടു പോയവരിൽ ആരുടെയെങ്കിലും…

Read More

മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ

വംശീയ കലാപം തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്പ അഥവാ പ്രത്യേക സായുധാധികാര നിയമം ഏർപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ സ്‌റ്റേഷൻ പരിധികൾ. ഒക്‌ടോബർ ഒന്നിന് മണിപ്പൂർ സർക്കാർ 19 സ്‌റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്‌സ്പ ഏർപ്പെടുത്തിയിരുന്നു….

Read More

മണിപ്പുരിൽ സംഘർഷം രൂക്ഷം; കൂടുതൽ അർധസൈനിക വിഭാ​ഗങ്ങളെ അയച്ച് കേന്ദ്രം

മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ അർധസൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 2500 പേരെയാണ് മണിപ്പുരിലേക്ക് അയച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 13 പേർ കൊല്ലപെട്ട ജിരിബാം ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഇവരെ വ്യന്യസിക്കുക. അതേസമയം, കേന്ദ്രസേനാ അംഗങ്ങളുമായി സഹകരിക്കില്ലെന്ന് കുക്കി വിദ്യാർഥിസംഘടന അറിയിച്ചു. അസമിൽ നിന്ന് സി.ആർ.പി.എഫിന്റെ പതിനഞ്ച് കമ്പനിയും, ത്രിപുരയിൽ നിന്ന് ബി.എസ്.എഫിന്റെ അഞ്ച് കമ്പനിയുമാണ് മണിപ്പുരിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രിയോടെ ഇതിൽ 1200 സേന അംഗങ്ങൾ മണിപ്പുരിലെത്തി. തുടർന്ന്,…

Read More

മണിപ്പൂരിൽ സംഘർഷം രൂക്ഷം; 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്രം

മണിപ്പൂരിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കൂടുതൽ സേനയെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിലേക്ക് അയച്ചത്. എയർ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ നടന്നത്. കുക്കി വിഭാ​ഗത്തിൽപ്പെട്ട 11 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

Read More

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ ; സിആർപിഎഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടി , 11 പേർ കൊല്ലപ്പെട്ടു

സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്. ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.

Read More

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക…

Read More

‘മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണം’; പ്രധാനമന്ത്രിക്ക് ബിജെപി എംഎൽഎമാരുടെ കത്ത്

മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്ത്. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് മുഖ്യമന്ത്രിക്കെതിരായ നീക്കവുമായി രം​ഗത്തുവന്നിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ കത്തിൽ വ്യക്തമാക്കി. ഒന്നര വർഷം പിന്നിടുന്ന മണിപ്പൂർ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാൻ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. ഇതുകൊണ്ടുതന്നെയാണ് ഭരണകക്ഷി എംഎൽഎമാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു മന്ത്രി, നിയമസഭാ…

Read More