പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കി. പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ…

Read More

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍, തിരിച്ചടിച്ച് ഖാര്‍ഗെ; രാജ്യസഭയില്‍ വാക്പോര്

രാജ്യസഭയില്‍ കടുത്ത വാക്പോര്. ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്. മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ സര്‍ക്കാര്‍തന്നെ അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള…

Read More

മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ജാതി സെൻസെസ് നടത്തുമെന്നാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്. ജാതി സെൻസെസ് നടത്തുന്നതിനൊപ്പം നിലവിലുള്ള സംവരണം 50 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്യുമെന്നും തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുകയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായവും ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി…

Read More

20,000 കർഷകരാണ് ഇതുവരെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത്; കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയെന്ന് മല്ലികാർജുൻ ഖാർഗെ

മഹാരാഷ്ട്രയിലെ കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർഷകർക്ക് ക്ഷേമം ലഭിക്കാൻ ഡബിൾ എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ഖാർഗെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഇരട്ട എൻജിൻ സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ മാത്രമേ കർഷകർക്ക് പ്രയോജനം ലഭിക്കൂവെന്നും കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാരാഷ്ട്രയിൽ മഹാ പരിവർത്തനം വേണമെന്നും ഖാർഗെ എക്സിൽ കുറിച്ചു. സംസ്ഥാനത്ത് 20,000 കർഷകരാണ് ഇതുവരെ ആത്മഹത്യ…

Read More

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയെന്ന് മല്ലികാർജുൻ ഖാർഗെ

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് സന്തോഷമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു കോൺഗ്രസ് ദേശീയാധ്യക്ഷന്റെ പരാമർശം. ഉമർ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്,…

Read More

യുപിഎസ് പദ്ധതിയിലെ ‘യു’ എന്നത് മോദി സർക്കാരിന്റെ ‘യു-ടേൺ’; വിമർശിച്ച് കോൺഗ്രസ്

രാജ്യത്ത് സർക്കാർ ജീവനക്കാർക്കുള്ള പുതിയ ഏകീകൃത പെൻഷൻ പദ്ധതി (യൂണിഫൈഡ് പെൻഷൻ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. യു.പി.എസിലെ ‘യു’ എന്നത് മോദി സർക്കാരിന്റെ യു-ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിനുമേൽ ജനങ്ങളുടെ ശക്തിക്ക് പ്രാമുഖ്യം കൈവന്നിരിക്കുന്നു. വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയ്ക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതതസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം (ലാറ്ററൽ എൻട്രി) നടത്താനുള്ള തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം…

Read More

ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ; സഖ്യ ചർച്ചകൾ സജീവം , രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് കശ്മീരിൽ

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കശ്മീരിലെത്തും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സഖ്യ ചർച്ചകൾക്കായാണ് നേതാക്കൾ എത്തുന്നത്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമോ എന്നതാണ് ഏറ്റവും നിർണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യമായാണ് മത്സരിച്ചിരുന്നത്. ഇന്ന് പ്രാദേശിക പാർട്ടികളുമായി സീറ്റ് വിഭജന ചർച്ചകൾ നടക്കും. നാളെയാണ് നാഷണൽ കോൺഫറൻസ് നേതാക്കളുമായുള്ള ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കാണ് നേതാക്കൾ എത്തുന്നതെന്ന് എ.ഐ.സി.സി ജനറൽ…

Read More

പി.ആർ വർക്കിനായി മോദി സർക്കാർ അവ്യക്തമായ തൊഴിൽ വിവരങ്ങൾ ഉപയോഗിക്കുന്നു ; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

മോദി സർക്കാർ പി.ആർ വർക്കിനായി അവ്യക്തമായ തൊഴിൽ വിവരങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എത്ര വെളുപ്പിച്ചാലും ലക്ഷക്കണക്കിന് ഉദ്യോ​ഗാർഥികൾ വളരെ കുറഞ്ഞ തൊഴിലവസരങ്ങൾ കാരണം റോഡിലിരിക്കേണ്ടിവരുന്നെന്ന സത്യം മറച്ചുവെക്കാനാകില്ലെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഖാർ​ഗെയുടെ വിമർശനം. ‘മഹാരാഷ്ട്രയിൽ മുംബൈ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള 1,257 ഒഴിവുകളിൽ 1.11 ലക്ഷം സ്ത്രീകളാണ് അപേക്ഷിച്ചത്. തൊഴിലില്ലായ്മയുടെ ഒരു ഭീകരമായ ഓർമപ്പെടുത്തലാണിത്. ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് ജൂലൈ 15ന് ആത്മഹത്യാ ഹെൽപ്പ് ലൈൻ നമ്പർ…

Read More

‘ ചൈനയുടെ കയ്യേറ്റം കേന്ദ്ര സർക്കാർ മറച്ചു വെക്കുന്നു ‘; പ്രധാനമന്ത്രി ചൈനയെ സഹായിക്കുന്നു , ആരോപണവുമായി മല്ലികാർജുൻ ഖാർഗെ

ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഖർഗെയുടെ വിമർശനം. 2002 വരെ ഇന്ത്യയുടെ കൈവശമായിരുന്ന സ്ഥലത്ത് ചൈന ക്യാംപ് നിർമ്മിക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥലം ആരും കൈയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന നരേന്ദ്ര മോദി ചൈനയെ സഹായിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി. ഇരുപത്തിയാറ് പട്രോളിംഗ് പോയിൻറുകൾ ഇന്ത്യ വിട്ടുകളഞ്ഞത് നരേന്ദ്ര മോദിയുടെ വീഴ്ചയാണെന്നും മല്ലികാർജ്ജുൻ ഖർഗെ…

Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടം; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് അപകടമുണ്ടായ സംഭവത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്ത്. അഴിമതിയും അശ്രദ്ധയുമാണ് ഇത്തരം തകർച്ചയ്ക്ക് കാരണം, കഴിഞ്ഞ പത്തുവർഷത്തെ മോദി ഭരണത്തിൻ്റെ പ്രകടമായ തെളിവാണ് ചീട്ടുക്കൊട്ടാരം പോലെ തകർന്ന് വീഴുന്ന അടിസ്ഥാന സൗകര്യങ്ങളെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ജബൽപൂർ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർച്ച, അയോധ്യയിലെ പുതിയ റോഡുകളുടെ മോശം അവസ്ഥ, രാമക്ഷേത്രത്തിലെ ചോർച്ച, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് റോഡിലെ വിള്ളലുകൾ, ഗുജറാത്തിലെ മോർബി പാലം…

Read More