ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ)…

Read More

സൂര്യനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് റിപ്പോർട്ടുകൾ ; ഭൂമിയെ ബാധിച്ചേക്കും , മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

പുതുവര്‍ഷം ആരംഭിച്ചത് സൂര്യനില്‍ അതിശക്തമായ സൗരജ്വാലയോടെ. ഏറ്റവും കഠിനമായ എക്സ് വിഭാഗത്തില്‍പ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് 2025 ജനുവരി മൂന്നിനുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ റേഡിയോ സിഗ്നലുകളില്‍ തടസം നേരിട്ടേക്കാമെന്നാണ് പ്രവചനം. അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജര്‍ ഈ സൗരജ്വാലയുടെ ചിത്രം പകര്‍ത്തി. അതിശക്തമായ എക്സ്1.2 സൗരജ്വാലയാണ് ജനുവരി മൂന്നിന് ഈസ്റ്റേണ്‍ സമയം രാവിലെ 6.40ന് രേഖപ്പെടുത്തിയത് എന്നാണ് നാസ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. എആര്‍ 3947 എന്ന സണ്‍സ്‌പോട്ട് റീജിയനിലായിരുന്നു…

Read More

ഭൂമിക്ക് അടുത്തേക്ക് പാഞ്ഞടുത്ത് കുറ്റൻ ഛിന്നഗ്രഹം ; കാഴ്ചയിൽ തന്നെ അസാധാരണം

ശാസ്ത്രലോകത്തിന് ഒരേസമയം ആശങ്കയും ആകാംക്ഷയും സമ്മാനിച്ച് കൂറ്റന്‍ ഛിന്നഗ്രഹം (2006 ഡബ്ല്യൂബി) ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി മുന്നറിയിപ്പ് നല്‍കി. കാഴ്‌ചയില്‍ തന്നെ അസാധാരണമാണ് 2006 ഡബ്ല്യൂബി (Asteroid 2006 WB) എന്ന ഛിന്നഗ്രഹം. 310 അടി അഥവാ ഏകദേശം 94.488 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ബഹുനില കെട്ടടത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2006 ഡബ്ല്യൂബി ഛിന്നഗ്രഹം അതിന്‍റെ യാത്രയില്‍ നവംബര്‍ 26ന് ഭൂമിക്ക്…

Read More

ബഹിരാകാശത്ത് ഉപഗ്രഹം പൊട്ടിത്തെറിച്ചു; 4,300 ടൺ മാലിന്യം കൂടി; ഭൂമിക്ക് ആപത്താകാമെന്ന് വിദഗ്ധർ

ആശങ്കാജനകമായ രീതിയിൽ ബഹിരാകാശമാലിന്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിന്റെ നിരക്കിൽ വീണ്ടും വർധന ഉണ്ടായി. ബോയിങ് കമ്പനിയുടെ ഈ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിൽ വെച്ചാണ് 20 കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്. ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകൾക്കു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. 2016ൽ വിക്ഷേപിച്ച ഉപഗ്രഹം 2017ൽ ഭ്രമണപഥത്തിലെത്തി. ഈ പൊട്ടിതെറിയോടെ ഇപ്പോഴുള്ള ബഹിരാകാശ മാലിന്യത്തിന്റെ കൂട്ടത്തിൽ…

Read More

‘ഇടിമുഴക്കം പോലെ വലിയ ശബ്ദം’; പാലക്കാടും മലപ്പുറത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാർ

വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്. ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത്…

Read More

ജൂൺ 29ന് ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ഭൂമിക്കടുത്തുകൂടി കടന്നുപോകും; അടുത്ത വരവ് 2028

വീണ്ടും ഒരു അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഭുമി. 2024 MK എന്ന ഏറ്റവും തിളക്കമേറിയ ഛിന്നഗ്രഹം ജൂൺ 29 ന് ഭൂമിക്ക് വളരെ അടുത്ത് കൂടെ കടന്നുപോകും എന്നാണ് റിപ്പോർട്ട്. ഗ്രീൻവിച്ച് മീൻ ടൈം 01:41 pm ന്, ഭൂമിയിൽ നിന്നും 2,95,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ഈ ചിന്നഗ്രഹം. ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗമാണ്. ജൂൺ 16 ന് കണ്ടെത്തിയ ഈ അപകടകരമായ ഛിന്നഗ്രഹത്തിന് 187…

Read More

700 കിലോമീറ്റർ താഴെയുള്ള മഹാസമുദ്രം; ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ഗവേഷകർ

ഭൂമിക്കടിയിൽ ഭീമാകാരമായ ഒരു സമുദ്രം മറഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു സമുദ്രം ഉണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്. റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. 2014 ൽ അമേരിക്കയിലെ ഇല്ലിനോയ്‌സിലെ ഇവാന്‍സ്റ്റണിലുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ സമുദ്രം കണ്ടെത്തിയത്. ഭൂമിയിൽ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ഇവർ. ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളം ഈ ഭൂഗർഭ സമുദ്രത്തിലുണ്ടെന്ന് ഇവർ…

Read More

ഭൂമിയിലുമല്ല, ആകാശത്തുമല്ല; താൻ പറന്നുനടന്നെന്ന് അഭയ ഹിരൺമയി

ഗായിക അഭ‍യ ഹിരൺമയി എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അതു പലപ്പോഴും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന നവമാധ്യമങ്ങൾക്ക് കിട്ടിയ ലോട്ടറി ആയിരുന്നു ആ സംഭവങ്ങൾ. ഇപ്പോൾ വാലിബനിലെ പാട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഭയ. ഏകദേശം ഒരുവർഷം മുന്പ് സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയോടൊപ്പം ഒരു പാട്ട് ചെയ്തു. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്‍റെ അടുത്തുപോയി….

Read More

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം

ഒസിരിസ് റെക്സ് ശേഖരിച്ച ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിയതോടെ നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം 8.22 ഇതിന്റെ ലാൻഡിങ്ങ് നടന്നത്. ക്യാപ്സൂൾ നാസയുടെ വിദഗ്ധ സംഘം വീണ്ടെടുത്ത് പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ആസ്ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ നടത്തുക. സൗരയൂധത്തിന്റെ ഉത്പത്തിയെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ബെന്നുവിൽ നിന്നുള്ള കല്ലും മണ്ണും പഠിക്കുന്നതിലൂടെ ലഭിക്കുമെന്നാണ്…

Read More

ദൂമിയുടെയും ചന്ദ്രന്റെയും ചിത്രം പകർത്തി ആദിത്യ എൽ1, സെൽഫിയും

ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തി ഇന്ത്യയുടെ സൗരദൗത്യ വാഹനമായ ആദിത്യ എൽ1. സാങ്കൽപ്പിക ഭ്രമണപഥത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം ചിത്രവും പകർത്തി ആദിത്യ ഭൂമിയിലേക്കയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. രണ്ടു ഭ്രമണപഥ ഉയർത്തലുകൾ വിജയകരമായി പൂർത്തീകരിച്ച് അടുത്ത ഉയർത്തലിനായി ഒരുങ്ങുകയാണ് ആദിത്യ. ആകെ അഞ്ചു തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് സൂര്യനോട് ഏറ്റവും അടുത്തുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് (എൽ1) ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലേക്ക് പേടകമെത്തുക. Aditya-L1 Mission:Onlooker! Aditya-L1, destined for the Sun-Earth…

Read More