‘പുരുഷന്മാർക്ക് മാത്രം ബീഫ്; നിർമ്മാതാവായ എനിക്ക് പോലും കിട്ടിയില്ല’: സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് സാന്ദ്ര  തോമസ്

പലപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ മടിക്കാറില്ലത്ത സാന്ദ്ര തോമസ്.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാന്ദ്ര. കെഎൽഎഫ് വേദിയിലായിരുന്നു വെളിപ്പെടുത്തൽ. ‘ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പെെസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നുവെന്ന് പറഞ്ഞു. എനിക്ക്…

Read More

സെറ്റിലെ പുരുഷൻമാരായ ടെക്നീഷ്യൻസിന് മാത്രം ബീഫ്, ഞാൻ കുക്കിനെ വിളിച്ചു: അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയും നിർമാതാവാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സംഘടനാ നേതൃത്വത്തിനെതിരെ പരസ്യ പോരിന് സാന്ദ്ര തയ്യാറായി. പൊതുമധ്യത്തിൽ അപമാനിച്ചെന്നും സിനിമ മുടക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബി ഉണ്ണികൃഷ്ണനെതിരെ പരാതി നൽകിയിട്ടുണ്ട് സാന്ദ്ര. ഇപ്പോഴിതാ തനിക്ക് സ്വന്തം സിനിമയുടെ സെറ്റിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഞാൻ ഒരു നിർമാതാവാണ്. പവർ പൊസിഷനിലുള്ളയാൾ. ഞാനാണ് ആ സെറ്റിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ…

Read More

വിവേചനങ്ങൾക്ക് എതിരായ പോരാട്ടം തുടരണം ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കത്ത് നടന്ന സമാപന പരിപാടി തമിഴ്നാട്…

Read More

സഹോദരന് സർവസ്വാതന്ത്ര്യം, എനിക്ക് മുന്നിൽ വിലക്കുകൾ: തുറന്ന് പറഞ്ഞ് മല്ലിക ഷെരാവത്

പെണ്ണായതിന്റെ പേരിൽ കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നടക്കം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തില്‍ നിന്ന് തന്നെ ആരും പിന്തുണച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. തന്നോട് വേർതിരിവ് കാണിച്ചിരുന്നുവെന്നും സഹോദരന് സർവസ്വാതന്ത്ര്യവും നൽകിയപ്പോൾ തനിക്ക് മുന്നിൽ വിലക്കുകളായിരുന്നുവെന്നും മല്ലിക പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. എന്നോട് മാതാപിതാക്കള്‍ വിവേചനം കാണിച്ചിട്ടുണ്ട്. എന്തിനാണ് ഈ വിവേചനമെന്നോര്‍ത്ത് ഞാന്‍ വളരെയധികം വിഷമിച്ചിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ എനിക്കത് മനസിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അറിയാം. അവരെപ്പോഴും പറയാറുണ്ട്…

Read More

‘ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു, എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ചെറ്റത്തരങ്ങൾ’; മനു ജഗത്

സിനിമാമേഖലയിൽ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് കലാസംവിധായകൻ മനു ജഗത്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മനു ജഗത് ദുരനുഭവം തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനായി ചെന്നൈയിൽനിന്നു അർദ്ധരാത്രി തൃശൂരിലെത്തിയ തനിക്ക് താമസിക്കാൻ തന്നത് പൊലീസ് കേസിലുള്ള ഒരു ഹോട്ടൽ ആയിരുന്നുവെന്ന് മനു ജഗത് പങ്കുവച്ച കുറിപ്പിൽ പറയുന്നു. സംവിധായകനോടുള്ള ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് സിനിമയ്ക്കൊപ്പം നിന്നതെന്നും പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി…

Read More

ക്ഷേത്ര ദർശനത്തിന് സർട്ടിഫിക്കറ്റ് ചോദിച്ച സംഭവം; നടി നമിതയോട് ദേവസ്വം മാപ്പ് ചോദിക്കും

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ സംഭവം നടി നമിതയെ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം കമ്മിഷണർ ഉത്തരവിട്ടതായും നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിനെത്തിയ നമിതയോടും ഭർത്താവിനോടും, ഹിന്ദു ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അധികൃതർ ആവശ്യപ്പെട്ട സംഭവത്തിലാണു മന്ത്രിയുടെ പ്രതികരണം. തങ്ങൾ ഹിന്ദുക്കളാണെന്ന് അറിയിച്ചെങ്കിലും അധികൃതർ അംഗീകരിച്ചില്ലെന്ന് നമിത ആരോപിച്ചു. ഏറെ നേരത്തിനു ശേഷം, നമിത നെറ്റിയിൽ കുങ്കുമം ചാർത്തിയ ശേഷമാണു പ്രവേശനം…

Read More

ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതകൾക്ക് തൊഴിൽ നിഷേധം;  മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന വാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം തമിഴ്നാട്ടിലെ ഫാക്ടറിയിൽ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ  തള്ളി. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരി​ഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ അറിയിച്ചിരിക്കുന്നത്.  ആഭരണങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ…

Read More