നാഗ്പൂർ സംഘർഷം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയമെന്ന് ഉവൈസി

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ നടന്ന ഹിന്ദുത്വ അക്രമങ്ങളിൽ മഹാരാഷ്ട്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി രം​ഗത്ത്. അക്രമം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാരും രഹസ്യന്വേഷണ വിഭാഗവും പരാജയപ്പെട്ടെന്ന് ഉവൈസി കുറ്റപ്പെടുത്തുകയുണ്ടായി. പ്രകോപനപരമായ പ്രസ്താവനകളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കഴിഞ്ഞ കുറേ ആഴ്ചകളായി നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന ഉത്തരവാദിത്തം പോലും അവർ തിരിച്ചറിയുന്നില്ല. മഹാരാഷ്ട്രയിൽ ഒരു പ്രത്യേക ചക്രവർത്തിയുടെ കോലം കത്തിച്ചുവെന്നും എന്നാൽ, ഒരു പ്രതികരണവും ബന്ധപ്പെട്ടവർ…

Read More

ശവകുടീരം തകർക്കാനുള്ള ആഹ്വാനം സമാധാനം തകർക്കുന്നത്; പ്രതികരണവുമായി മായാവതി

മുഗൾ ചക്രവർത്തി ഔറംഗസീബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനം രാജ്യത്തിന്‍റെ സാഹോദര്യവും സമത്വവും ഹനിക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കൂടാതെ അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മായാവതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആരുടെയും ശവകുടീരത്തിനോ സ്മൃതി മണ്ഡപത്തിനോ കേടുപാടുകൾ വരുത്തുകയോ തകർക്കുകയോ ചെയ്യുന്നത് ശരിയല്ല. പരസ്പര സാഹോദര്യത്തെയും സമാധാനത്തെയും ഐക്യത്തെയും നശിപ്പിക്കുന്ന പ്രവർത്തിയാണത്. നാഗ്പൂരിൽ ഇത്തരം അക്രമാസക്തരായ ഘടകങ്ങൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും അത് ശരിയല്ലെന്നും മായാവതി സമൂഹ…

Read More

നാഗ്പൂരിലെ ഹിന്ദുത്വ അക്രമം; ഛാവ സിനിമയെ കുറ്റപ്പെടുത്തി ദേവേന്ദ്ര ഫട്നാവിസ്

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രം​ഗത്ത്. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു. അക്രമികൾ ലക്ഷ്യമിട്ടത് പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ്. ഇതിനു പിന്നിൽ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചതെന്നും ജനക്കൂട്ടം അക്രമത്തിൽനിന്ന് പിന്തിരിയണമെന്നും…

Read More

ഔറംഗസേബ് വിവാദം; നാഗ്പൂരിൽ നിരോധനാജ്ഞ

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 65 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക് പ്രദേശത്തെ മഹലിൽ രാത്രി ഏകദേശം 7.30 ഓടെയാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം ഉണ്ടായത്. പ്രദേശത്ത് പോലീസ് വിന്യാസം…

Read More