
ആംബുലൻസിനായി കാത്തിരുന്നത് രണ്ടു മണിക്കൂറോളം; രോഗി മരിച്ചു
തിരുവനന്തപുരം വെള്ളറടയിൽ ജനപ്രതിനിധികളും ഡോക്ടറും ഉൾപ്പെടെനിരവധി തവണ വിളിച്ചിട്ടും 108 ആംബുലൻസിൻ് സേവനം ലഭിക്കാതെ വന്നതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസ് വിളിച്ചെങ്കിലും കുരിശുമല സ്‌പെഷൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടു നൽകിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് പറഞ്ഞു. രണ്ടു മണിക്കൂറോളം വിളിച്ചിട്ടും ആംബുലൻസ് ലഭ്യമായില്ല. ഇതോടെ ആൻസിയെ ഒരു വാനിൽ കയറ്റി…