സുസ്ഥിര വികസനം ലക്ഷ്യമിട്ട് ജുബൈൽ വ്യവസായ നഗരം

‘ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ സുസ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ, വേൾഡ് ഇക്കണോമിക് ഫോറം ആക്‌സഞ്ചർ, ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ആഗോള സംരംഭത്തിൽ ജുബൈൽ വ്യവസായ നഗരവും പങ്കാളിയായി. വ്യവസായിക ക്ലസ്റ്ററുകളുടെ കാർബൺ നിർമാർജനം ത്വരിതപ്പെടുത്തൽ, സാമ്പത്തിക വളർച്ചയോടൊപ്പം പരിസ്ഥിതി സന്തുലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള സുസ്ഥിര വികസനത്തിൽ ഏറെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വേൾഡ് ഇക്കണോമിക് ഫോറം വാർഷികയോഗത്തിൽ ജുബൈൽ-യാംബു റോയൽ കമീഷൻ പ്രസിഡന്‍റ് എൻജി. ഖാലിദ് അൽ സാലെം ആഗോള സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആഗോള സംരംഭ കരാറിൽ ഒപ്പിട്ടു.

ആസ്‌ട്രേലിയയുടെ മൊത്തം വാർഷിക ബഹിർഗമനത്തിന് തുല്യമായ പ്രതിവർഷം ഏകദേശം 65 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കുറക്കാൻ ഈ സംരംഭം ലോകമെമ്പാടുമുള്ള വ്യവസായിക ക്ലസ്റ്ററുകളെ പിന്തുണക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യവസായിക നഗരങ്ങളെ ശാക്തീകരിക്കുക എന്നതും ലക്ഷ്യങ്ങളാണ്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനും പരിസ്ഥിതി സൗഹൃദ വ്യവസായിക രീതികളിലേക്കുള്ള മാറ്റത്തിനുമായി സർക്കാരുകൾ, കോർപറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള വേദി കൂടിയാണിത്. ഈ സംരംഭത്തിൽ ചേരുന്ന മിഡിലീസ്റ്റിലെ ആദ്യത്തെ വ്യവസായിക നഗരമാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *