ആധുനിക കാറുകളുടെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളിലൊന്നായ സെമി കണ്ടക്ടർ ചിപ്പുകളുടെ ലഭ്യതക്കുറവ്,കോവിഡ് മഹാമാരി, വാറ്റ് തുടങ്ങിയ കാരണങ്ങൾ രാജ്യത്ത് സെക്കന്റ് ഹാൻഡ് കാറുകളുടെ വില മസ്കറ്കത്തിൽ തിച്ചുയരുകയാണ്.സെമികണ്ടക്ടറുകളുടെ ഉത്പാദന കേന്ദ്രമായ ചൈനയിൽ നിന്നുമുള്ള ഇറക്കുമതി നിലച്ചതും ആഗോളതലത്തിൽ സെമികണ്ടക്ടറുകളുടെ ലഭ്യത കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
കോവിഡിനെ തുടർന്ന് ചൈനയിലെ ഉത്പാദനം നിലച്ചതാണ് ഇതിനു കാരണം. നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസ്സഞ്ചർ വാഹനത്തിൽ ആയിരത്തിലധികം സെമികണ്ടക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന സെക്കൻഡ്ഹാൻഡ് കാറുകൾ ഇപ്പോൾ ഉയർന്ന വില നൽകിയാണ് സ്വന്തമാക്കുന്നത്. സാമ്പത്തിക മാന്ദ്യവും ആളുകളെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഇതും യൂസ്ഡ് കാറുകൾക്ക് ഡിമാൻഡ് വർധിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് കാർ വില്പനക്കാരും, വാഹന മേഖലയുമായി ബന്ധപ്പെട്ടവരും പറയുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോളതലത്തിൽ കാറുകളുടെ വിതരണത്തെ ബാധിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. ലിഥിയം-ഇരുമ്പ് ൽ, കാറ്റലറ്റിക് കൺവെർട്ടറുകളിൽ ഉപയോഗിക്കുന്ന പലേഡിയം തുടങ്ങിയ കാർ നിർമാണത്തിന്റെ ഘടകങ്ങളിൽ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോഹ വിതരണക്കാരിൽ ഒന്നാണ് റഷ്യ. പുതിയ വാഹനങ്ങളുടെ ലഭ്യതക്കുറവ് ചൈനീസ് വാഹങ്ങളിലേക്ക് ആളുകളെ കൂടുതൽ അടുപ്പിച്ചു. ഒമാൻ നിരത്തുകളിൽ ചൈനീസ്‌കാറുകളുടെ സാന്നിധ്യം മുൻപത്തേതിനേക്കാൾ വളരെ കൂടുതലാണ്.