സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ തലയ്ക്കടിച്ച് മകൻ കൊലപ്പെടുത്തി

14 വയസ്സുകാരൻ സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. 36 വയസ്സുകാരി ആണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തി‍ൽ മരിച്ചത്. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ തിങ്കളാഴ്ച പോകാൻ തയാറായില്ല. തുടർന്ന്, അമ്മ ശാസിച്ചു. 

കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പിതാവിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കു മുറിയിൽ ഉറങ്ങിയ മാതാവിന്റെ തലയ്ക്കു മകൻ സിമന്റ് കട്ട കൊണ്ട് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ശബ്ദം കേട്ടു മകളാണു ബന്ധുക്കളെ വിവരമറിയിച്ചത്. എല്ലാവരും എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിക്കാലം മുതൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ അപ്രതീക്ഷിതമായി ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ പറഞ്ഞു. സ്കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *