നടൻ ഷൈൻ ടോം ചാക്കോയെ ലഹരി കേസിൽ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത്. ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു.
പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്‌ൻ ഉപയോഗം കണ്ടെത്താനായില്ല. ന്യൂഡൽഹി ലാബിൽ കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന മറുപടിയും ലഭിച്ചു. 2015 ജനുവരി 31നു രാത്രി വൈകിയാണു കടവന്ത്രയിലെ അപ്പാർട്മെന്റിൽ നടത്തിയ നിശാപാർട്ടിക്കിടയിൽ നടൻ ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്‌റ്റിലായത്. ഇവർക്കു കൊക്കെയ്ൻ നൽകിയ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസ് ഉൾപ്പെടെയുള്ള പ്രതികളും അറസ്റ്റിലായിരുന്നു.