തെലങ്കാന മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; മുതിർന്ന മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി​യെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബ് ചാനലിൽ വിഡിയോ പങ്കുവെച്ചു എന്നാരോപിച്ച് മുതിർന്ന മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകയായ രേവതി പൊഗദാദന്തയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യൂട്യൂബ് ചാനലിൽ രേവതി വിഡിയോ പങ്കുവെച്ചതാണ് അറസ്റ്റിന് കാരണം. ഈ യൂട്യൂബ് ചാനലിന്റെ ഓഫിസ് പൊലീസ് സീൽ ചെയ്യുകയും ചെയ്യുകയും ചെയ്തു. രേവതിയുടെയും ഭർത്താവ് ചൈതന്യയുടെയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലർച്ചെ നാലോടെ വീട്ടിലെത്തിയാണ് പൊലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും രേവതി പങ്കുവെച്ചിരുന്നു.

യൂട്യൂബ് വിഡിയോയിൽ ​അഭിമുഖത്തിനിടെ കർഷകനായ പ്രായമുള്ള മനുഷ്യൻ തെലങ്കാന മുഖ്യമ​ന്ത്രിക്കും കോൺ​ഗ്രസ് സർക്കാറിനും എതിരെ പറയുന്നതാണ് വിഡിയോയിൽ ഉള്ളത്. വിഡിയോ എക്സിൽ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് ​വിഡിയോ പോസ്റ്റ് ചെയ്ത എക്സ് യൂസർക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തത്. പുലർച്ചെ മഫ്ടിയിലെത്തിയ പൊലീസുകാരാണ് രേവതിയെ കസ്റ്റഡിയിലെടുത്തത്. രേവതിയുടെ സഹ​പ്രവർത്തക തൻവി യാദവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *