ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനും എതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്ന നിയമം ചൈന ഇന്നലെ പാസാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ 30 വർഷത്തിനിടയില്‍ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം ചൈന പരിഷ്കരിക്കുന്നത്. നിയമം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നോളം പുനരവലോകന യോഗം ചേര്‍ന്ന ശേഷം നിയമനിര്‍മ്മാണത്തിനായി പാര്‍ലമെന്റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്ന പരിഷ്കാരങ്ങളാണ് ഇന്നലെ ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ച് നിയമമാക്കിയത്.
പാവപ്പെട്ട സ്ത്രീകൾ, പ്രായമായ സ്ത്രീകൾ, വികലാംഗരായ സ്ത്രീകൾ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളുടെയും താൽപ്പര്യങ്ങളുടെയും സംരക്ഷണം ഈ നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നുവെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഗർഭച്ഛിദ്രത്തോടുള്ള നിയന്ത്രണ മനോഭാവം ഉൾപ്പെടെ സ്ത്രീകൾക്കുള്ള പരമ്പരാഗത കടമകളുടെ മൂല്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ വർദ്ധിച്ചുവരുന്ന വാചക കസര്‍ത്തുകള്‍ സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സ്ത്രീകളുടെ അവകാശങ്ങൾക്ക് തിരിച്ചടിയാണെന്നും അവർ ആരോപിച്ചു.
എന്നാല്‍, നിയമം എത്രമാത്രം ശക്തമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാഥാസ്ഥിതിക നിലപാടുകള്‍ പുതിയ നിയമത്തില്‍ ഏത്രത്തോളമുണ്ടെന്നത് വ്യക്തമല്ല. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയമപരിഷ്കാരത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുന്നത്. ‘സ്ത്രീകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷണ നിയമം’ എന്ന പേരിലുള്ള ബിൽ കഴിഞ്ഞ വെള്ളിയാഴ്ച നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) വെബ്സൈറ്റിൽ പാസായതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെയാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതെന്നും വാര്‍ത്തയില്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 മുതൽ പുതുക്കിയ നിയമം നിലവിൽ വരും.