ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിൽ ഒമാനും ഇന്ത്യയും പുതിയ സഹകരണ വശങ്ങളെക്കുറിച്ച് ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിലെ ഞങ്ങളുടെ വിശാലമായ സഹകരണവും പുതിയ അവസരങ്ങളും ചർച്ച ചെയ്തുവെന്നും ഖലീഫ അൽഹാർത്തിയെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ എക്സിൽ കുറിച്ചു.

Read More

ഒമാനിൽ മയക്കുമരുന്ന് വേട്ട ; സ്വദേശി പൗരൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

മയക്കുമരുന്നുമായി പൗരനുൾപ്പെടെ ഏഴുപേരെ മസ്കത്തിൽ നിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 100 കിലോയിലധികം ഹാഷിഷ്, ക്രിസ്റ്റൽ, മരിജുവാന, ഹെറോയിൻ, 17,700 സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരുടെ പക്കലിൽനിന്നും പിടച്ചെടുത്തു. പിടിയിലായവരിൽ ആറുപേർ ഏഷ്യൻ വംശജരാണ്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ആണ് പ്രതികളെ പിടികൂടിയത്. മികച്ച പ്രഫഷനൽ രീതിയിലായിരുന്നു സംഘം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

Read More

പരസ്പര സഹകരണം വർധിപ്പിക്കാൻ ഒമാനും ഓസ്ട്രിയയും

ഒമാൻ, ഓസ്ട്രിയ എന്നിവയുടെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളുടെ മൂന്നാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും, ഓസ്ട്രിയൻ പക്ഷത്തെ യൂറോപ്യൻ, അന്താരാഷ്‌ട്ര കാര്യങ്ങൾക്കായുള്ള ഓസ്ട്രിയൻ ഫെഡറൽ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഗ്രിഗർ കോസ്‌ലറും നയിച്ചു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കാനുള്ള സംയുക്ത താൽപര്യം ഇരുവരും വ്യക്തമാക്കി. ഗാസ്സക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ…

Read More

ഒമാൻ ഭരണാധികാരിയുടെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി. ഫിലിപ്പ് രാജാവിന്‍റേയും മതിൽഡെ രാജ്ഞിയുടെയും ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ബെൽജിയത്തിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ഫിലിപ്പ് രാജാവുമായി ഒമാൻ ഭരണാധികാരി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രധാന അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. നയതന്ത്ര…

Read More

ഒമാൻ സുൽത്താൻ്റെ തുർക്കി സന്ദർശനം പൂർത്തിയായി ; ഇരു രാജ്യവും വിവിധ കാരാറുകളിൽ ഒപ്പ് വെച്ചു

വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയും രണ്ട് ദിവസത്തെ തുർക്കിയ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് തിരിച്ചെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഒമാനും തുർക്കിയയും തമ്മിൽ പത്ത് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്‌സിൽ തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാറുകളിലെത്തിയത്. സംയുക്ത നിക്ഷേപവും ആരോഗ്യവും സംബന്ധിച്ച രണ്ട് കരാറുകളിലും രാഷ്ട്രീയ ആലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യം, മൃഗം, ജലസമ്പത്ത്, തൊഴിൽ, സംരംഭകത്വം, ചെറുകിട ഇടത്തരം…

Read More

ഒമാൻ സുൽത്താൻ്റെ തുർക്കി സന്ദർശനം ഇന്ന് മുതൽ ; ബെൽജിയം യാത്ര ഡിസംബർ 3ന്

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ തുര്‍ക്കിയ സന്ദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമായി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതുമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പ്രദേശിക അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറും. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍…

Read More

ഒമാനിൽ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യത ; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

ഒമാനില്‍ ഇന്ന് മുതല്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യത പ്രതീക്ഷീക്കുന്നുണ്ട്. മുസന്ദം തീരത്തും ഒമാന്‍ കടലിലും തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയരുകയും ചെയ്യും. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് ദൂരക്കാഴ്ചയെ…

Read More

ജിസിസി ജോയിൻ്റ് ഡിഫൻസ് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ഒമാൻ

ഖത്തറിൽ നടന്ന ജി.സി.സി ജോയിന്‍റ് ഡിഫൻസ് കൗൺസിലിന്‍റെ 21-മത് സെഷന്‍റെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. പ്രതിരോധ കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദിന്‍റെ നേതൃത്വത്തിലാണ് ഒമാൻ പ്രതിനിധി സംഘം സംബന്ധിച്ചത്. ജി.സി.സി ചീഫ് ഓഫ് സ്റ്റാഫിന്‍റെ സുപ്രീം മിലിട്ടറി കമ്മിറ്റി സമർപ്പിച്ച അജണ്ടയിലെ വിഷയങ്ങളിൽ ചർച്ച നടന്നു. സംയുക്ത സൈനിക മേഖലകളിലെ നിരവധി നേട്ടങ്ങളും ഫലങ്ങളും ഇത് എടുത്തുകാണിച്ചു. കൂടാതെ, സൈനിക സഹകരണത്തിന്‍റെ മുന്നേറ്റം വർധിപ്പിക്കുന്നതിനായി പരസ്പര താൽപര്യര്യമുള്ള നിരവധി സൈനിക…

Read More

ഒമാൻ ബുറൈമിയിലെ വികസന പദ്ധതികൾ നേരിട്ടെത്തി വിലയിരുത്തി ഉന്നത സംഘം

വികസന പദ്ധതികൾ വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘം ബുറൈമി ഗവർണറേറ്റ് സന്ദർശിച്ചു. ഗവൺമെന്റ് ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ‘ഒമാൻ വിഷൻ 2040’ന് അനുസൃതമായി ഗവർണറേറ്റിന്റെ സാമ്പത്തിക-ടൂറിസം വളർച്ചയെ പിന്തുണക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവോയ്ൻ, ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോഅപ്പ് യൂനിറ്റിന്റെ ചെയർമാൻ…

Read More

ഒമാനിൽ ശൈത്യകാലം ഡിസംബർ 21 മുതലെന്ന് കാലാവസ്ഥാ വിദഗ്ദൻ

ഒമാനിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഒമാൻ മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിദഗ്ദൻ പറഞ്ഞു. ഒമാനിൽ ശൈത്യകാലം ഡിസംബർ 21 അല്ലെങ്കിൽ 22നോ ആരംഭിക്കും. നിലവിൽ പ്രഭാതങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ താപനില താഴ്ന്ന നിലയിലാണ്. പലയിടത്തും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സാദിഖിലാണ്. 12.3 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ ചൂട്. ബിദിയ്യ, ഹൈമ, മസ്യുന, മുഖ്ഷിൻ എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. വാദി ബാനി…

Read More