ഡെൻമാർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് നടത്തി ഇന്ത്യൻ പൗരൻ. ഏതാനും വർഷങ്ങളായി ദുബായിൽ താമസിച്ചു വരുന്ന ഇന്ത്യൻ പൗരനാണ് ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 125 കോടി ഡോളർ ആണ് പിഴയായി ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഇത് ഏകദേശം 10,000 കോടി ഇന്ത്യൻ രൂപയാണ്. ബ്രിട്ടിഷ് പൗരത്വമുള്ള സഞ്ജയ് ഷാ ഏതാനും വർഷങ്ങളായി ദുബായിലാണു താമസം. ഡെൻമാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് സഞ്ജയ് ഷാ നടത്തിയതെന്ന് ഡെൻമാർക്ക് നികുതി വകുപ്പ് ഹർജിയിൽ പറയുന്നു. പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്റെ ഹർജി കോടതി നിരസിച്ചു.
170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് ഇയാൾ കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിനു ശേഷം ഡെൻമാർക്ക് വിട്ട ഷാ ദുബായിലെ പാം ജുമൈറയിലേക്കു താമസം മാറ്റി. 2018ൽ ആണ് ഡെൻമാർക്ക് നികുതി വകുപ്പ് ദുബായിൽ കേസ് ഫയൽ ചെയ്തത്. 190 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഡെൻമാർക്ക് വാദിച്ചത്.