ദോഹ : ലോകകപ്പ് ഫുട്ബോൾ ആരാധകർക്ക് ഇത്തവണയും ഭാഗ്യം പരീക്ഷിക്കാം. എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റാണ് ഇത്തവണ ‘എവരി ബ്യൂട്ടിഫുൾ ഗെയി’മിൽ പങ്കെടുക്കുന്ന ഒരു വിജയിയെ കാത്തിരിക്കുന്നത് . നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങൾ കാണുവാനുള്ള ടിക്കറ്റാണ് ഈ ഗെയിമിൽ വിജയിയാകുന്നതോടെ ലഭിക്കാൻ പോകുന്നത്. 8 വേദികളിലായി നടക്കുന്നത്ലോകകപ്പ് മത്സരങ്ങൾ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് സംഘടിപ്പിക്കുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി ലോകകപ്പ് മത്സരം ആസ്വദിക്കാൻ ഫുട്ബോൾ ആരാധകരിൽ ഒരാൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണിത്. ഖത്തറിലേക്കുള്ള ടിക്കറ്റ്, ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ്, നവംബർ 18 മുതൽ ഡിസംബർ 19 വരെ ഒരാൾക്കുള്ള ഹോട്ടൽ താമസം, എല്ലാ ദിവസവും പ്രധാന ഭക്ഷണ ഓരോ മത്സരങ്ങൾ കാണാൻ വേദികളിലേയ്ക്ക് സൗജന്യ യാത്ര, ഓരോ ലോകകപ്പ് മത്സരങ്ങളും കാണാൻ പോകുമ്പോൾ സുപ്രീം കമ്മിറ്റിയുടെ പ്രതിനിധി,എല്ലാ ദിവസവും കൂടെ ഒരു സോഷ്യൽ മീഡിയ എന്നിവയാണ് ഇൻഫ്ളുവൻസേഴ്സ് എന്നിവയാണ് വിജയ്ക്ക് ലഭിക്കുക .
കുറഞ്ഞത് 21 വയസ് തികഞ്ഞ ഫുട്ബോളിനോട് താൽപര്യമുള്ള വ്യക്തിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു..മികച്ച ശാരീരിക ക്ഷമത വേണം അതേസമയം സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ഉയർന്ന നിലവാരത്തിൽ സെൽഫി മോഡിൽ ഫോണിലോ ക്യാമറയിലോ വിഡിയോ എടുക്കാനുള്ള കഴിവും ഇംഗ്ലിഷിൽ പ്രാവീണ്യവും അത്യാവശ്യ ഘടകങ്ങളാണ്. നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ ഉണ്ടാകണം. പങ്കെടുക്കാൻ താൽപര്യപ്പെടുന്ന വ്യക്തികൾ സെപ്റ്റംബർ 30 ദോഹ സമയം രാത്രി 11.59നു മുൻപായി 20-60 സെക്കൻഡ് ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വിഡിയോ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.
∙