തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒന്നര മാസത്തിനുശേഷം ഭർത്താവ് പിടിയിൽ

തൃശൂർ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭർത്താവ് ഒന്നര മാസത്തിനുശേഷം പിടിയിൽ. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവിൽപ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗിൽ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യാപിതാവ് നൂർദിനെയും വെട്ടി. കൊലയ്ക്കു ശേഷം ഇയാൾ ബാഗ് ഉപേക്ഷിച്ചു മുങ്ങി. ചികിത്സയിലിരിക്കെ പിറ്റേന്നാണു ഹഷിത മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *