സൗദിയിലെ വ്യാപാര സ്ഥാപനങ്ങളോടും സർക്കാർ ഓഫീസുകളോടും ചേർന്നുള്ള പെയ്ഡ് പാർക്കിങിൽ സൗജന്യ പാർക്കിങിന് പദ്ധതി. ആദ്യ ഇരുപത് മിനിറ്റ് സൗജന്യമാക്കാൻ ആലോചിക്കുന്നതിനാണ നടപടികളാരംഭിച്ചത്. ഇതിനായി സൗദി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിൽ നിയമാവലി കൊണ്ടു വരും. പാർക്കിങുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളിലും മാറ്റം വന്നേക്കും.
മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയമാണ് പരിഷ്കാരത്തിനൊരുങ്ങുന്നത്. പാർക്കിങുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പുതിയ നിയമാവലിയിൽ സമൂല മാറ്റങ്ങൾ കൊണ്ട് വരാനാണുദ്ദേശിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളോടും സർക്കാർ ഓഫീസുകളോടും മറ്റും ചേർന്നുള്ള പെയ്ഡ് പാർക്കിംഗുകളിൽ ഇളവ് അനുവദിക്കും. ഉപയോക്താക്കൾക്ക് ആദ്യ 20 മിനിറ്റ് സൗജന്യ പാർക്കിംഗ് അനുവദിക്കുന്നതിനാണ് ആലോചിക്കുന്നത്.
പാർക്കിങ് നിയമത്തിൽ അടിമുടി മാറ്റത്തിനും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്. പെയ്ഡ് പാർക്കിങുകൾക്ക് മന്ത്രാലയത്തിന്റെയും സിവിൽ ഡിഫൻസിന്റെയും ട്രാഫിക് ഡയറക്ട്രേറ്റിന്റെയും അനുമതി ഉണ്ടായിരിക്കണം. പാർക്കിങ് ഏരിയ സി.സി ടി.വി നീരീക്ഷണത്തിൽ ആയിരിക്കണം. ഓട്ടോമാറ്റഡ് ഗെയ്റ്റ്, ക്യാഷ് പെയ്മെന്റ് സംവിധാനങ്ങൾ ഉണ്ടായിരിക്കണം തുടങ്ങിയ നിരവധി നിയമങ്ങൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.