സുചിത കൊലക്കേസ്; തെളിവെടുപ്പിന് എത്തിച്ച പ്രതികൾക്ക് നേരെ മർദന ശ്രമം

മലപ്പുറം തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. കൊലപാതകം നടന്ന വിഷ്ണുവിന്‍റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിൽ പ്രതികളായ

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി കൂടിയായ പ്രധാന പ്രതി വിഷ്ണു, സഹോദരങ്ങളായ വിവേക്, വൈശാഖ് , അച്ഛൻ കുഞ്ഞുണ്ണി എന്നിവരേയാണ് തെളിവെടുപ്പിന് എത്തിച്ചത്. അതേസമയം തെളിവെടുപ്പിനിടെ പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തെളിവെടുപ്പ് പൂർത്തിയാക്കും മുൻപ് പ്രതികളെ തിരിച്ചുകൊണ്ടുപോയി. 

Leave a Reply

Your email address will not be published. Required fields are marked *