തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എഴുത്തുകാരനും ഇൻഫ്ലുവൻസറുമായ ജോസഫ് അന്നം കുട്ടി ജോസ്, ക്ലിനിക്കിൽ സൈക്കോളജിസ്റ്റായ ഡോക്ടർ ആദിത്യ രവീന്ദ്രൻ ഹോമിയോപ്പതിക് ഫിസിഷ്യനായ ഡോക്ടർ ഫാത്തിമ അസ്ല എന്നിവരുമായുള്ള സംവാദത്തിലാണ് കേരളത്തിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്.