ടി20 ലോകകപ്പ്; ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു, സഞ്ജുവിന് ഇന്നും അവസരമില്ല

ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല. കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു…

Read More

ട്വന്റി-20 ലോകകപ്പിലും വിവാദ അംമ്പയറിംഗ് ; ബംഗ്ലദേശിന് നഷ്ടമായത് നിർണായകമായ നാല് റൺസ് വിജയം

ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിൽ വിവാദമായി അമ്പയറുടെ തീരുമാനം. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ലോ സ്‌കോറിങ് മാച്ചിൽ നാല് റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഇതിന് പിന്നാലെയാണ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി ബംഗ്ലാദേശ് രംഗത്തെത്തിയത്. 17ആം ഓവറിലായിരുന്നു വിവാദ അമ്പയറിങ് തീരുമാനമുണ്ടായത്. ഓട്‌നീൽ ബാർട്മാൻ എറിഞ്ഞ രണ്ടാംപന്ത് നേരിട്ട മഹ്‌മദുള്ള ലെഗിലേക്ക് ഫ്‌ളിക് ചെയ്തു. പാഡിൽതട്ടി പന്ത് പോയത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ബൗണ്ടറിയിലേക്ക്. എന്നാൽ പ്രോട്ടീസ് താരത്തിന്റെ എൽ.ബി.ഡബ്ലു…

Read More

ട്വന്റി – 20 ലോകകപ്പ് ; ഒമാന് തുടർച്ചയായ മൂന്നാം തോൽവി

ട്വന്‍റി-20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങി ഒമാൻ. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഏഴ്​ വിക്കറ്റിനാണ്​ സ്​കോട്ട്​ലാൻഡ്​ സുൽത്താനേറ്റിനെ കീഴടക്കിയത്​. ടോസ്​ നേടിയ ഒമാൻ ഏഴ്​ വിക്കറ്റ്​ നഷ്ടത്തിൽ 150 റൺസാണെടുത്തത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്​കോട്ട്​ലാൻഡ്​ 41പന്തുശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. കഴിഞ്ഞ കളികളിൽ നിന്ന്​ വ്യത്യസ്തമായിരുന്നില്ല മുൻനിരബാറ്റർമാരുടെ ഒമാന്‍റെ ഇന്നലത്തെയും പ്രകടനം. ഓപണർ പ്രതീക്​ അതാവാലൊയൊഴി​കെ (54) മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. 40 പന്തിൽ രണ്ട്​ സിക്സും നാല്​ ബൗണ്ടറിയും…

Read More

ട്വന്റി- 20 ലോകകപ്പ് ; ആതിഥേയത്വം വഹിക്കുന്ന വെസ്റ്റിൻഡീസിന് ഭീകരാക്രമണ ഭീഷണി

ട്വന്റി- 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടൂര്‍ണമെന്റിന്റെ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി. വടക്കന്‍ പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎസ് ഖൊരസാന്‍ എന്ന ഐഎസ് അനുകൂല സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കായികമത്സരങ്ങള്‍ക്കെതിരെ ആക്രമണത്തിന് പിന്തുണയ്ക്കാന്‍ ഭീകരസംഘടനകളോട് വീഡിയോ സന്ദേശത്തില്‍ ഐഎസ് ഖൊരസാന്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയും ചെയ്യുകയാണെന്ന്…

Read More

ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം സിംബാവെയിൽ പരമ്പര കളിക്കും; പരമ്പരയിൽ ഉണ്ടാവുക അഞ്ച് മത്സരങ്ങൾ

ജൂണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ട്വന്റി-20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലായിട്ടായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് സൂചന. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ട്വന്റി-20 പരമ്പരകളൊന്നുമില്ല….

Read More

അർജന്റീന ലോക ഫുട്ബോൾ ജേതാക്കളായിട്ട് ഇന്നേക്ക് ഒരു വർഷം; ആഘോഷമാക്കി ആരാധകർ

ഖത്തറിൽ അർജന്‍റീന ഫുട്ബോള്‍ ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് ഒരു വർഷം.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്നായിരുന്നു ലിയോണൽ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം. പൂർണതയിലേക്കുള്ള ലിയോണൽ മെസിയുടെ സഞ്ചാരപഥം അവസാനിച്ച നിമിഷം. അർജന്‍റീനയുടെ മുപ്പത്തിയാറാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിച്ച നിമിഷം. ലോകമെമ്പാടുമുള്ള അർജന്‍റൈൻ ആരാധകരുടെ പ്രാർഥനകൾ സഫലമായ നിമിഷം. ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു ഖത്തറില്‍ ഫുട്ബോള്‍ രാജാക്കാന്‍മാരായി അര്‍ജന്‍റീനയുടെ നീലപ്പട മാറിയപ്പോള്‍. ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ലിയോണൽ മെസിയുടെ അർജന്‍റീന വിശ്വവിജയികളായത്…

Read More

ലോകകപ്പ് യോഗ്യതാ മത്സരം; മാറക്കാനയിൽ വീണ്ടും ബ്രസീലിനെ നാണം കെടുത്തി അർജന്റീന

ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ആം മിനുറ്റില്‍ നിക്കോളാസ്ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. അതേസമയം ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകർ തമ്മിൽ സംഘർഷം ഉണ്ടായി. ഗ്യാലറിയിൽ…

Read More

കാണികളുടെ എണ്ണത്തിൽ റെക്കോഡുമായി ഇന്ത്യൻ ലോകകപ്പ്

ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് കാണികളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ചു. ഇതുവരെ നടന്ന ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ കാണികളെത്തിയ ടൂർണമെന്റെന്ന റെക്കോർഡാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവസാനിച്ച ലോകകപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ആറാഴ്ച നീണ്ട് നിന്ന ഇന്ത്യ ലോകകപ്പിൽ 1,250,307 കാണികളാണ് മത്സരത്തിനെത്തിയത്. 2015-ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ലോകകപ്പിലെ കാണുകളുടെ എണ്ണത്തെയാണ് മറികടന്നത്. അന്ന് 1,016,420 പേരാണ് കളി കാണാനെത്തിയിരുന്നത്. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ മത്സരത്തോടെ കാണികളുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ…

Read More

ലോകകപ്പ് കാണാൻ സമയമുണ്ട്, മണിപ്പുർ സന്ദർശിക്കാൻ സമയമില്ല: പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ്

കഴിഞ്ഞദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെതിരെ കോൺഗ്രസ്. ലോകകപ്പ് ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയെങ്കിലും അക്രമം നാശം വിതച്ച മണിപ്പുർ ഇതുവരെ സന്ദർശിച്ചിട്ടില്ലെന്ന് കോൺഗ്രസ് പറഞ്ഞു. ‘പ്രധാനമന്ത്രി, തന്റെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരിക്കാൻ സമയം കണ്ടെത്തി. നാളെ മുതൽ കോൺഗ്രസിനെ വിമർശിക്കാനും അപകീർത്തിപ്പെടുത്താനും രാജസ്ഥാനിലും തെലങ്കാനയിലും എത്തും. എന്നാൽ, ഇപ്പോഴും പിരിമുറുക്കവും ദുരിതവും അനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല….

Read More

ലോകകപ്പ് സെമിഫൈനൽ; ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോറും ഏറ്റവും കുറഞ്ഞ സ്കോറും പിറന്ന വാംഖഡെയിൽ മത്സരം ആവേശകരമാകും. ഇരു ടീമുകളിലും പ്ലെയിംഗ് ഇലവനിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. നാലുവർഷം കാത്തിരുന്ന ഒരു കണക്കുതീർക്കാനുണ്ട് ഇന്ത്യക്ക്. 2019ൽ ഓൾഡ് ട്രാഫോഡിൽ വീണ കണ്ണീർ മായ്ച്ചു കളയണം. 28 വർഷങ്ങൾക്ക് ശേഷം 2011ൽ ഇന്ത്യ വീണ്ടും ലോക കിരീടം ചൂടിയ വാംഖഡെയിൽ…

Read More