ഉത്തർപ്രദേശിൽ ലഡു മഹോത്സവത്തിനിടെ അപകടം ; പ്ലാറ്റ്ഫോം തകർന്ന് വീണ് 6 മരണം , 50 ഓളം പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ഭാഗ്പതിൽ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നുവീണ് ആറ് പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ കയറിനിന്നതോടെ ഭാരം താങ്ങാൻ സാധിക്കാതെയാണ് മുളയിൽ തീർത്ത പ്ലാറ്റ്ഫോം നിലംപൊത്തിയത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൗത്തിലെ ജൈന വിഭാഗക്കാരാണ് ല‍ഡു മഹോത്സവം എന്ന പേരിലുള്ള മത ചടങ്ങ് നടത്തുന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വഴിപാടായി ലഡു സമർപ്പിക്കുന്ന ചടങ്ങാണ് ഈ ആഘോഷത്തിലെ പ്രധാന പരിപാടി. ഇതിന് വിശ്വാസികൾക്ക് കയറി നിൽക്കാനായി തയ്യാറാക്കിയ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു….

Read More

മഹാ കുംഭ മേള ; ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ വൻ ക്രമീകരണങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തർപ്രദേശ്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ യുപി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 56 സൈബർ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബർ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബർ കുറ്റവാളികളെ നേരിടാൻ കർമപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാ കുംഭമേളയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക സൈബർ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും. സൈബർ പട്രോളിംഗിനായി വിദഗ്ധരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. വേരിയബിൾ മെസേജിംഗ് ഡിസ്‌പ്ലേകളിലെ സിനിമകളിലൂടെയും വിവിധ…

Read More

മഹാകുംഭമേള ; പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ , എണ്ണം കണക്കാക്കാൻ വലിയ സംവിധാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കവെ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം കണക്കാക്കാനും സുരക്ഷിതമായ തീർത്ഥാടനം ഉറപ്പാക്കാനുള്ള നടപടികളുമായി യുപി സർക്കാർ മുന്നോട്ടുപോവുകയാണ്. പ്രയാഗ്‍രാജിൽ ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമ വേദിയിൽ 40 മുതൽ 45 കോടി വരെ തീർത്ഥാടകർ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ ഓരോ തീർത്ഥാടകന്റെയും എണ്ണം കൃത്യമായി കണക്കാക്കാക്കാനും തിരക്ക് നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…

Read More

സംഭലിലെ സംഘർഷം ; പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ

ഉത്തർ പ്രദേശിലെ സംഭൽ ശാഹി ജുമാമസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ കടുത്ത നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. നഷ്ടപരിഹാരം ഈടാക്കുമെന്നും പൊതുസ്ഥലങ്ങളിൽ കല്ലേറ് നടത്തുന്നവരുടെ പോസ്റ്റർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ ബുധനാഴ്ച അറിയിച്ചു. ‘സംഭൽ അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കടുത്ത നടപടിയാണ് ഉത്തർ പ്രദേശ് സർക്കാർ സ്വീകരിക്കുന്നത്. കല്ലേറുകാരുടെയും അക്രമികളുടെയും പോസ്റ്ററുകൾ പരസ്യമായി പ്രദർശിപ്പിക്കും. നഷ്ടപരിഹാരം ഈടാക്കും. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചേക്കും’ -സർക്കാർ വക്താവ് അറിയിച്ചു. 2020ൽ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടും സർക്കാർ ഇത്തരത്തിൽ…

Read More

സംഭൽ സംഘർഷം ; സ്ഥലത്തേക്കെത്തിയ മുസ്ലിം ലീഗ് എം.പിമാരെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് , എം.പിമാർ മടങ്ങി

ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭലിലേക്ക് തിരിച്ച മുസ്ലിം ലീ​ഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ​ഗാസിയാബാദ് എത്തിയപ്പോഴാണ് എംപിമാരെ തടഞ്ഞത്. 5 എംപിമാരുള്ള 2 വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ങ്ങിപ്പോകണമെന്നും പൊലീസ് അറിയിച്ചു. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, നവാസ് ഖനി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അവിടെ സംഘർഷം…

Read More

ഉത്തർപ്രദേശ് സംഭൽ സംഘർഷം ; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ട സംഭൽ സംഘർഷത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ 25 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന 2,750 പേർക്കെതിരെയും കേസെടുത്തു. മസ്ജിദിൽ നടത്തിയ സർവേ റിപ്പോർട്ട് ഈ മാസം 29ന് ജില്ലാ കോടതിയിൽ സമർപ്പിക്കും. സംഭലിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് മുസ്‌ലിം യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. സംഭൽ എംപി സിയാഉ റഹ്മാൻ ബർഖ്…

Read More

ഉത്തർപ്രദേശ് ഝാൻസിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം ; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ആയി. നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കൽ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്. അഗ്നിബാധയുണ്ടായ അതേ ദിവസം 10 നവജാത ശിശുക്കളാണ് മരിച്ചത്. ഏഴ് പേർ മറ്റ് അസുഖങ്ങളേ തുടർന്നാണ് മരിച്ചത്. ശനിയാഴ്ച…

Read More

‘ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി തോൽക്കും’ ; യുപിയിൽ യോഗിയുടെ മുഖ്യമന്ത്രിക്കസേര പോകും , അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തോല്‍ക്കുമെന്നും പിന്നാലെ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിക്കസേര നഷ്ടമാകുമെന്നും സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യോഗി ആദിത്യനാഥിന് അനിവാര്യമാണ്. അതേസമയം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20നാണ്. 23നാണ് എല്ലായിടത്തേക്കുമുള്ള ഫലപ്രഖ്യാപനം. ‘യോഗി ആദിത്യനാഥ് സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സ്വന്തം പാളയത്തില്‍…

Read More

ഉത്തർപ്രദേശ് ഝാൻസിലെ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ; 14 കുട്ടികൾക്ക് രക്ഷകയായത് ഡ്യൂട്ടി നേഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ രക്ഷകയായത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസ്. തന്റെ ശരീരത്തിൽ തീ പടർന്നിട്ടും അത് വകവെക്കാതെ മേഘ രക്ഷപ്പെടുത്തിയത് 14 കുഞ്ഞുങ്ങളെയാണ്. ”ഒരു കുഞ്ഞിന് ഇഞ്ചക്ഷൻ നൽകുന്നതിനായി സിറിഞ്ച് എടുക്കാൻ പോയതായിരുന്നു ഞാൻ. തിരിച്ചുവന്നപ്പോൾ ഓക്‌സിജൻ സിലിണ്ടറിന് തീപിടിച്ചതായി കണ്ടു. ഞാൻ വാർഡ് ബോയിയെ വിളിച്ചു. അവൻ ഫയർ എക്‌സ്റ്റിംഗ്യൂഷറുമായി എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പുക നിറഞ്ഞിരുന്നതിനാൽ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ചെരിപ്പിൽ…

Read More

കനത്ത മൂടൽ മഞ്ഞ് ; വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർ മരിച്ചു , സംഭവം ഉത്തർപ്രദേശിലെ ബിജ്നോറിൽ

കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് ദാരുണമായ അപകടമുണ്ടായത്. വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ദമ്പതികളും അവരുടെ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. ശനിയാഴ്ച പുലർച്ചെ ദേശീയപാത 74ൽ ആണ് അപകടം ഉണ്ടായത്. പുലർച്ചെ കനത്ത മൂടൽ മഞ്ഞായിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കഴി‌ഞ്ഞ ദിവസം വൈകുന്നേരം ജാർഖണ്ഡിൽ വെച്ച് വിവാഹിതരായ നവദമ്പതികൾ ബിജ്നോറിലെ ധാംപൂരിലുള്ള തങ്ങളുടെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം…

Read More